ബിപിസിഎല്‍ ഓഹരി വില്‍പ്പന അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീളുമെന്ന് സൂചന; പദ്ധതി പൂര്‍ത്തീകരണം 25 ഘട്ടങ്ങളായി
കൊച്ചി: പൊതുമേഖല എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനിലെ (ബിപിസിഎല്‍) ഓഹരി പങ്കാളിത്തം വിറ്റൊഴിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീളുമെന്ന് സൂചന. 25 ഘട്ട നടപടികളാണ് കേന്ദ്രം ഓഹരി വില്‍പ്പനയ്ക്കായി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇവയില്‍ മൂന്ന് ഘട്ടം മാത്രമേ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുകയുള്ളൂ.
ഈ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഓഹരി പൂര്‍ണമായും വിറ്റൊഴിക്കാനുള്ള ലക്ഷ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ അധികമായി എട്ട് മാസം കൂടി ഇതിനായി വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഓഹരി വില്‍പ്പന കേന്ദ്രം പ്രഖ്യാപിച്ചത്. 53.29 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്രസര്‍ക്കാരിന് ബിപിസിഎല്ലിലുള്ളത്. നികുതി വരുമാനം കുറഞ്ഞതോടെ ധനക്കമ്മി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് കേന്ദ്രം ഓഹരികള്‍ വിറ്റഴിക്കുന്നത്. ഇപ്പോഴത്തെ മൂല്യം പ്രകാരം കേന്ദ്രസര്‍ക്കാരിന് 1000 കോടി ഡോളര്‍ ലഭിച്ചേക്കും. അതായത് 73,685 കോടി.
ബിപിസിഎല്ലിന് നാല് റിഫൈനറികണുള്ളത്. മുംബൈ, കൊച്ചി, ബിന, നുമാലിഗഢ് എന്നിവിടങ്ങളിലാണത്. ഇവയില്‍ നുമാലിഗഢ് ഒഴികെയുള്ള റിഫൈനറികളാണ് വിറ്റൊഴിക്കുന്നത്. ആകെ 38.3 മില്യണ്‍ ടണ്ണാണ് ബിപിസിഎല്ലിനുള്ളത്. ഇന്ത്യയിലെ മൊത്തം പെട്രോളിയം സംസ്കരണ ശേഷിയുടെ 15 ശതമാനമാണിത്. അതേസമയം, ബിപിസിഎല്‍ സ്വകാര്യ വത്കരിക്കുന്നതിനോട് കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വില്‍പ്പന കൊച്ചിയിലെ റിഫൈനറിയില്‍ വന്‍ തൊഴില്‍ നഷ്ടമുണ്ടാക്കുമെന്നാണ് കേരളം പങ്കുവയ്ക്കുന്ന ആശങ്ക. വില്‍പ്പനയ്ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍