ബോണ്ടുകളിലൂടെ 5.03 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 5.03 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഒക്ടോബര്‍-മാര്‍ച്ച് കാലയളവില്‍ കേന്ദ്രം ബോണ്ടുകള്‍ ഇറക്കും. 2021-22 സാമ്പത്തിക വര്‍ഷം ബോണ്ടുകളിലൂടെ 12.06 ലക്ഷം കോടി രൂപ കണ്ടെത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതില്‍ 7.02 ലക്ഷം കോടി രൂപ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ സര്‍ക്കാര്‍ സമാഹരിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി കുടിശിക ഉള്‍പ്പടെയുള്ളവ കൊടുക്കാനാണ് ഈ പണം ഉപയോഗിക്കുക. 21 പ്രതിവാര തവണകളായാകും കേന്ദ്രം ബോണ്ടുകള്‍ ഇറക്കുക.
ഓരോ തവണയും 23000- 24000 കോടി രൂപയുടെ ബോണ്ടുകളായിരിക്കും വില്‍പ്പന നടത്തുന്നത്. രണ്ട്, അഞ്ച്, 10, 14,30, 40 വര്‍ഷത്തെ കാലാവധിയുള്ള സെക്യൂരിറ്റികളും 7-8, 13 വര്‍ത്തെ കാലാവധിയിലുള്ള ഫ്ലോട്ടിങ്ങ് റേറ്റ് ബോണ്ടുകളും ഇക്കൂട്ടത്തില്‍ ഉണ്ടാകും. നാലു ശതമാനം മുതല്‍ 15 ശതമാനം വരെയാണ് പലിശ നിരക്ക്. ഫ്ലോട്ടിംഗ് റേറ്റ് ബോണ്ടുകള്‍ക്ക് 8.8 ശതമാനം ആയിരിക്കും പലിശ നിരക്ക്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍