News

എയര്‍ ഇന്ത്യയെ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന് വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി; ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്ത സാഹചര്യം ഒഴിവാക്കുമെന്നും മന്ത്രി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം കേന്ദ്രര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കുമെന്ന് വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് പുരി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്ത സാഹചര്യം എയര്‍ ഇന്ത്യക്ക് ഇനിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്തത ് മൂലം എയര്‍ ഇന്ത്യയുടെ വിവിധ സര്‍വീസുകള്‍ മുടങ്ങുന്നത് പതിവാണ്. എയര്‍ ഇന്ത്യ ഭീമമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് മൂലമാണ് ഇന്ധനം നിറയ്ക്കാന്‍ പണില്ലാത്തത്. രാജ്യത്തെ വിവിധ എണ്ണ കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ ഇന്ധനം നിറച്ച വകയില്‍ മാത്രം 5000 കോടി രൂപയിലധികം തുക നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം പൂര്‍ണമായും നടപ്പിലാക്കിയാല്‍ മാത്രമേ എയര്‍ ഇന്ത്യക്ക് ലാഭം നേടാന്‍ സാധിക്കുകയുള്ളുവെന്നാണ് സര്‍ക്കാര്‍ നിലപാട്. 2018-2019 സാമ്പത്തിക വര്‍ഷം വരെ എയര്‍ ഇന്ത്യയുടെ ആകെ കടമായി രേഖപ്പെടുത്തിയിട്ടുള്ളത് 58,352 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറണമെങ്കില്‍ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ വിറ്റഴിച്ചേ മതിയാകൂ. എന്നാല്‍ ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്തത് കമ്പനിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന് വേഗത്തില്‍ ഇടപെടാന്‍ സാധിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം തന്നെ നിലച്ചുപോകും. 

ഈ വര്‍ഷം തന്നെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം എയര്‍ ഇന്ത്യാ ജീവനക്കാരുടെ ശമ്പളം ഒക്ടോബര്‍ മുതല്‍ മുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  എന്നാല്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പാക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 

ഇത് വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. നിലവില്‍ വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. ഈ പരിധിയാണ് സര്‍ക്കാര്‍ ഉയര്‍ത്താന്‍ ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 74 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിക്ഷേപകരെ പിന്നോട്ടടുപ്പിച്ചത് മൂലമാണ് 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്. 

2017 ജൂണ്‍ 28 നാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിതല പ്രത്യേക സമിതിക്ക്  ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. സോവര്‍ജിന്‍ ഗ്യാരണ്ടി മുഖേന സര്‍ക്കാര്‍ 7,000 കോടി രൂപയുടെ സഹായം എയര്‍ ഇന്ത്യക്ക് നല്‍കിയിരുന്നു. ഇതില്‍ ഇപ്പോള്‍ 2,500 കോടി രൂപ മാത്രമാണ് എയര്‍  ഇന്ത്യയുടെ കൈവശമുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിനും, എണ്ണ കമ്പനികളുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനും എയര്‍ ഇന്ത്യ ഈ തുക ചിലവാക്കിയേക്കും. ഒക്ടോബര്‍ മാസം എയര്‍ ഇന്ത്യാ ജീവനക്കാര്‍ക്കുള്ള ശമ്പളവും സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിഹാര ക്രിയകളുമായി മുന്നോട്ടുപോകാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്.

Author

Related Articles