ഡിസംബര്‍ മാസത്തെ ജിഎസ്ടി വരുമാനത്തില്‍ ഇടിവ്
ന്യൂഡല്‍ഹി: ഡിസംബര്‍ മാസത്തെ ജിഎസ്ടി പിരവില്‍ ഇടിവ്. 1.29,780 കോടിയാണ് ഡിസംബറില്‍ ജിഎസ്ടിയായി പിരിച്ചെടുത്തത്. നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ കുറവ് ജിഎസ്ടിയിലുണ്ടായിട്ടുണ്ട്. നവംബര്‍ 1.31 ലക്ഷം കോടിയാണ് ജിഎസ്ടിയായി പിരിച്ചെടുത്തത്. ഇ-വേ ബില്ലുകളില്‍ 17 ശതമാനം കുറവുണ്ടായിട്ടും 1.30 ലക്ഷം കോടിക്കടുത്ത് ജിഎസ്ടി പിരിച്ചെടുക്കാന്‍ സാധിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ ശരാശരി 1.30 ലക്ഷം കോടി പ്രതിമാസ ജിഎസ്ടിയായി പിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്.
സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 1.10 ലക്ഷം കോടിയായിരുന്നു പ്രതിമാസ ശരാശരി ജിഎസ്ടി പിരിവ്. രണ്ടാം പാദത്തില്‍ 1.15 ലക്ഷം കോടിയും ജിഎസ്ടിയായി പിരിച്ചെടുത്തു. സമ്പദ്വ്യവസ്ഥ കരകയറിയതും, ജിഎസ്ടി വെട്ടിപ്പ് തടയാന്‍ കഴിഞ്ഞതും ഗുണകരമായെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സാമ്പത്തിക വര്‍ഷത്തിന്റെ അടുത്തപാദത്തിലും വരുമാനം വര്‍ധിക്കുമെന്ന് തന്നെയാണ് ധനകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍