ഏപ്രിലില്‍ ജിഎസ്ടി വരുമാനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍; 1.68 ലക്ഷം കോടി രൂപയായി
രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 1.68 ലക്ഷം കോടി രൂപയാണ് 2022 ഏപ്രിലില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണെന്ന് ധനമന്ത്രാലയം അറിയിച്ചു. 2022 ജനുവരിയില്‍ സമാഹരിച്ച 1,40,986 കോടി രൂപ എന്ന മുന്‍കാല റെക്കോര്‍ഡാണ് ഇത് മറികടന്നത്.
1.42 ലക്ഷം ലക്ഷം കോടി രൂപയായിരുന്നു 2022 മാര്‍ച്ചിലെ ജിഎസ്ടി വരുമാനം. ഏപ്രിലിലെ ജിഎസ്ടി വരുമാനം മാര്‍ച്ചിനെ അപേക്ഷിച്ച് 25,000 കോടി രൂപ കൂടുതലാണ്. ഏപ്രിലില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനമായ 1,67,540 കോടി രൂപയില്‍ സിജിഎസ്ടി 33,159 കോടി രൂപയും, എസ്ജിഎസ്ടി 41,793 കോടി രൂപയും, ഐജിഎസ്ടി 81,939 കോടി രൂപയും സെസ്സ് 10,649 കോടി രൂപയുമാണ് ലഭിച്ചത്. 2022 ഏപ്രില്‍ മാസത്തെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 20 ശതമാനം കൂടുതലാണ്.
ആദ്യമായാണ് മൊത്തം ജിഎസ്ടി ശേഖരം 1.5 ലക്ഷം കോടി രൂപ കടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നികുതി പിരിവ് 2022 ഏപ്രില്‍ 20-നായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ ശരാശരി പ്രതിമാസ മൊത്ത ജിഎസ്ടി ശേഖരം 1.38 ലക്ഷം കോടി രൂപയാണ്. ആദ്യ പാദത്തിലെ ശരാശരി പ്രതിമാസ ശേഖരം 1.1 ലക്ഷം കോടി രൂപയും, രണ്ടാം പാദത്തില്‍ 1.15 ലക്ഷം കോടി രൂപയും, മൂന്നാം പാദത്തില്‍ 1.3 ലക്ഷം കോടി രൂപയുമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍