ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവ്; വരുമാനം 97,247 കോടിരൂപയായി കുറഞ്ഞു
ജിഎസ്ടി വരുമാനത്തില്‍ വന്‍കുറവ് വന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ മണികണ്‍ട്രോളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫിബ്രുവരിയില്‍ രാജ്യത്തിന്റെ ജിഎസ്ടി വരുമാനം 97,247 കോടി രൂപയായി കുറഞ്ഞു. ജനുവരി മാസത്തില്‍ ഇത് 1.02 ലക്ഷം കോടി രൂപയായിരുന്നുവെന്നാണ് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 97,247 കോടി രൂപയില്‍ നിന്ന് സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ച ജിഎസ്ടി 24,192 കോടി രൂപയും, കേന്ദ്രത്തില്‍ നിന്ന് പിരിച്ച ജിഎസ്ടി തുക 17,626 കോടി രൂപയുമാണ്. ഇതില്‍ സംയോജിത ജിസ്ടി (ഐജിഎസ്ടി) 46,953 കോടി രൂപയും, 84,76 കോടി രൂപ സെസുമായാണ് ലഭിച്ചിട്ടുള്ളത്.
ജിഎസ്ടിയിലൂടെ അധിക വരുമാനം ലഭിക്കാത്തത് വലിയ തിരിച്ചടി തന്നെയാണ്. നടപ്പുസാമ്പത്തിക വര്‍ഷം നികുതി വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 11.47 ലക്ഷം കോടി രൂപയില്‍ നിന്ന് 13.71 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടിയിലൂടെ വരുമാനം പ്രതീക്ഷിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജിഎസ്ടി വരുമാനത്തില്‍ കുറവ് വന്നത് സര്‍ക്കാറിന് വലിയ തിരിച്ചടി തന്നെയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍