ജിഎസ്ടി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയവരില്‍ നിന്ന് പിഴ ഈടാക്കില്ല: നിര്‍മ്മലാ സീതാരാമന്
ന്യൂഡല്‍ഹി: ജിഎസ്ടി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അറിയിച്ചു. നികുതി കുടിശ്ശിക ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. നികുതി കുടിശ്ശിക ഉള്ളവരില്‍ നിന്ന് ഒരു റിട്ടേണിന് 500 രൂപയില്‍ കൂടുതല്‍ പിഴയിനത്തില്‍ ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഈ ആനുകൂല്യം ജൂലൈ ഒന്നിനും ജൂലൈ 30 നുമിടയില്‍ സമര്‍പ്പിക്കുന്ന ജിഎസ്ടിആര്‍-3ബി റിട്ടേണുകള്‍ക്ക് എല്ലാം ബാധകമായിരിക്കുമെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യോഗത്തിലെടുത്ത മറ്റ് തീരുമാനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാകുന്നതേ ഉള്ളൂ. നാല്പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇന്ന് നടന്നത്. വീഡിയോ കോണ്‍ഫന്‍സ് വഴിയാണ് യോഗം നടന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍