ജിഎസ്ടി കൗണ്‍സിലിന്റെ നാല്പതാമത് യോഗം ഇന്ന്; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അധ്യക്ഷത വഹിക്കും; യോഗം നടക്കുക വീഡിയോ കോണ്‍ഫന്‍സ് വഴി
ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സിലിന്റെ നാല്പതാമത് യോഗം ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ നടക്കും. വീഡിയോ കോണ്‍ഫന്‍സ് വഴിയാണ് യോഗം നടക്കുക. കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം അടച്ചിട്ടതിനെത്തുടര്‍ന്നുണ്ടായ വരുമാന നഷ്ടം, സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവും.
നഷ്ടപരിഹാരത്തിലെ കുറവ് നികത്തണമെന്ന് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തി പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചയുണ്ടാവുമെന്നാണ് സൂചനകള്‍. വ്യാപാര നഷ്ടം വലുതാണെങ്കിലും വലിയ തോതിലുള്ള നികുതി ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വരുമാനം വര്‍ധിപ്പിക്കുന്നതിന് പുകയില, കാര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് കോവിഡ് സെസ് ഏര്‍പ്പെടുത്തുന്നതും അത് ദീര്‍ഘ കാലത്തേക്ക് തുടരുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് പരിഗണിക്കും. ഇതിനോടകം തന്നെ പല സംസ്ഥാനങ്ങളും മദ്യത്തിന് നികുതി 75 ശതമാനം വരെ വര്‍ധിപ്പിച്ച് കഴിഞ്ഞു. നികുതി അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടി നല്‍കാനും സാധ്യതയുള്ളതായി വിവരമുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍