ജിഎസ്ടി സ്ലാബ് പുനഃപരിശോധിക്കാന്‍ സമിതി രൂപീകരിച്ച് കേന്ദ്രം; നികുതിരഹിത ഇനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയേക്കും
ന്യൂഡല്‍ഹി: ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കേണ്ട ഇനങ്ങള്‍, നികുതിവെട്ടിപ്പ് സാധ്യതയുള്ള മേഖലകള്‍ എന്നിവ നിര്‍ണയിക്കാനും നികുതി സ്ലാബ് പുനഃപരിശോധിക്കാനും മന്ത്രിതല സമിതി രൂപവത്കരിച്ച് കേന്ദ്രം. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ ധനമന്ത്രാലയം രൂപവത്കരിച്ച സംസ്ഥാന ധനമന്ത്രിമാരുടെ ഏഴംഗ സമിതിയില്‍ കേരളത്തില്‍ നിന്ന് കെ എന്‍ ബാലഗോപാലും അംഗമാണ്. നികുതിരഹിത ഇനങ്ങളില്‍ ചിലതിന് നികുതി ഏര്‍പ്പെടുത്തിയേക്കും.
ധാന്യങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, അച്ചടിച്ച പുസ്തകങ്ങള്‍, വെറ്റില തുടങ്ങിയവ ഇപ്പോള്‍ നികുതി രഹിത ഇനങ്ങളുടെ പട്ടികയിലാണ്. ഇതിനു പുറമെ നികുതിദായകര്‍ക്ക് ലഭ്യമായ നികുതിയടവ് സംവിധാനങ്ങളിലെ പോരായ്മകള്‍ വിലയിരുത്താന്‍ എട്ടംഗ സമിതിയും രൂപവത്കരിച്ചു. കേന്ദ്ര, സംസ്ഥാന നികുതി ഉദ്യോഗസ്ഥര്‍ തമ്മിലെ മെച്ചപ്പെട്ട ഏകോപനത്തിനുള്ള വഴികളും നിര്‍ദേശിക്കും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അധ്യക്ഷനായ സമിതിയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് തുടങ്ങിയവരാണ് അംഗങ്ങള്‍.
നികുതി ഘടന ലളിതമാക്കാനുള്ള ശ്രമമാണ് ജിഎസ്ടിയുടെ നാലു വര്‍ഷം പിന്നിട്ടപ്പോള്‍ നടത്തുന്നത്.ചില സ്ലാബുകള്‍ ലയിപ്പിക്കാനും ചില ഉല്പന്ന, സേവനങ്ങള്‍ക്ക് പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താനും ഉദ്ദേശ്യമുണ്ട്. ബിഹാര്‍ ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദ്, പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര തുടങ്ങിയവരാണ് ആദ്യ സമിതിയിലെ മറ്റ് അംഗങ്ങള്‍. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും.
അഞ്ച്, 12, 18, 28 എന്നിങ്ങനെയാണ് ജിഎസ്ടിയില്‍ നികുതി സ്ലാബുകള്‍. ആഡംബര, ദുര്‍ഗുണ ഉല്പന്നങ്ങള്ക്ക് ഏറ്റവും ഉയര്‍ന്ന സ്ലാബില്‍ നികുതി ഈടാക്കുന്നതിനു പുറമെ പ്രത്യേക സെസും ചുമത്തിയിട്ടുണ്ട്. 12, 18 സ്ലാബുകള്‍ ഒന്നിച്ചാക്കണമെന്ന ആവശ്യം മന്ത്രിതല സമിതി പരിശോധിക്കും. കഴിഞ്ഞ 17ന് നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാന പ്രകാരമാണ് ഈ സമിതികള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍