മൊബൈൽ ഫോണുകൾ, തീപ്പെട്ടി, എംആർഒ സേവനങ്ങൾ എന്നിവയ്ക്ക് പുതിയ ജിഎസ്ടി; നിരക്കുകൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: മൊബൈൽ ഫോണുകൾ, തീപ്പെട്ടി, വിമാനത്തിന് ആവശ്യമായ മെയിന്റനൻസ് ആൻഡ് റിപ്പയർ ഓപ്പറേഷൻസ് (എംആർഒ) സേവനങ്ങൾ എന്നിവയ്ക്കുള്ള പുതിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ കേന്ദ്ര ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് (സിബിഐസി) പുറത്തിറക്കി.
മൊബൈൽ ഫോണുകൾക്ക് ഏപ്രിൽ 1 മുതൽ 18 ശതമാനം ജിഎസ്ടി ഈടാക്കും. നേരത്തെ ഇത് 12 ശതമാനമായിരുന്നു. അതേസമയം നേരത്തെ 5 ശതമാനം മുതൽ 18 ശതമാനം വരെ ജിഎസ്ടി ഈടാക്കിയിരുന്ന വിവിധ തരം തീപ്പെട്ടികൾക്ക് ഇപ്പോൾ 12 ശതമാനമാണ് ജിഎസ്ടി. ഇത് എല്ലാത്തരം തീപ്പെട്ടിക്കും ബാധകമായിരിക്കും.
വിമാനത്തിന് ആവശ്യമായ മെയിന്റനൻസ് ആൻഡ് റിപ്പയർ ഓപ്പറേഷൻസ് (എംആർഒ) സേവനങ്ങൾക്ക് 5 ശതമാനം ജിഎസ്ടി ഈടാക്കും. ഇത് മുമ്പത്തെ 18 ശതമാനം നിരക്കിനേക്കാൾ നിന്ന് കുറവാണ്. ഇത് പ്രാദേശിക വ്യവസായ മേഖലയിലെ ചെറുകിട ബിസിനസുകൾക്ക് ഒരു ഉത്തേജനം നൽകുന്നതാണ്.
നിരവധി വ്യവസായങ്ങൾ അഭിമുഖീകരിക്കുന്ന ഇൻവേർറ്റഡ് നികുതി ഘടന ശരിയാക്കുകയെന്ന ലക്ഷ്യത്തോടെ ഈ മാസം ആദ്യം തന്നെ ജിഎസ്ടി കൗൺസിൽ ഈ തീരുമാനങ്ങൾ എടുത്തിരുന്നു. രാസവളങ്ങൾ, മനുഷ്യനിർമിത നൂൽ, പാദരക്ഷകൾ തുടങ്ങിയ ഉൽപന്നങ്ങളുടെ ഇൻവേർറ്റഡ് നികുതി മാറ്റങ്ങൾ പിന്നീട് ഏറ്റെടുക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം പറഞ്ഞിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍