5,43,000 ബിസിനസുകളുടെ ജിഎസ്ടി രജിസ്ട്രേഷന് നഷ്ടപ്പെടാന്‍ സാധ്യതയെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്; കാരണം ഇതാണ്
നവംബറില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്ന 25,000 ത്തോളം ബിസിനസുകള്‍ക്ക് നികുതി അധികൃതരില്‍ നിന്ന് മെസേജുകളും ഇമെയിലുകളും ലഭിക്കും. തിങ്കളാഴ്ചയ്ക്കകം നിബന്ധനകള്‍ പാലിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. കൂടാതെ, കഴിഞ്ഞ ആറ് മാസമായി ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്ന ഏകദേശം 5,43,000 ബിസിനസുകളുടെ ജിഎസ്ടി രജിസ്ട്രേഷന് നഷ്ടപ്പെടുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
മാസാവസാനത്തോടെ നവംബറില്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നികുതിദായകര്‍ നവംബര്‍ 20 മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഒക്ടോബറില്‍ നടത്തിയ ഇടപാടുകളുടെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ മാസത്തെ റിട്ടേണ്‍ സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കി നവംബറിലെ വീഴ്ച വരുത്തിയവരെ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.
ഇതുവരെ റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലാത്ത ഇത്തരം എല്ലാ നികുതിദായകര്‍ക്കും സന്ദേശങ്ങളും ഇമെയിലുകളും അയയ്ക്കും. നികുതി റിട്ടേണ്‍ നടപടികള്‍ നടപ്പിലാക്കുന്ന കമ്പനിയായ ജിഎസ്ടിഎന്‍ ഒരു ദിവസം ഒരു ലക്ഷം മെസേജുകളും ഇ-മെയില്‍ സന്ദേശങ്ങളും നികുതിദായകര്‍ക്ക്, പ്രത്യേകിച്ച് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വീഴ്ച വരുത്തിയവര്‍ക്ക് അയച്ചിട്ടുണ്ട്.
മെച്ചപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങളും റിട്ടേണ്‍ സമര്‍പ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക നടപടികളും ഒക്ടോബറില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി വരുമാനം 1.05 ട്രില്യണ്‍ രൂപയിലേയ്ക്ക് ഉയര്‍ത്തി. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ നേടിയ വരുമാനത്തേക്കാള്‍ 10.25 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ദേശീയ ലോക്ക്ഡൌണിനെത്തുടര്‍ന്ന് ആദ്യ മാസങ്ങളില്‍ കുത്തനെ ഇടിഞ്ഞതിന് ശേഷം ഇതാദ്യമായാണ് ജിഎസ്ടി രസീതുകള്‍ ഒരു ട്രില്യണ്‍ രൂപ കടന്ന് ഇരട്ട അക്ക വളര്‍ച്ചാ നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നികുതി വെട്ടിപ്പ് സംബന്ധിച്ച നയത്തിന്റെ സൂചനയായി ജിഎസ്ടി അധികൃതര്‍ ഈ മാസം വ്യാജ ഇന്‍വോയ്സുകള്‍ക്കെതിരെ രാജ്യവ്യാപകമായി അടിച്ചമര്‍ത്തല്‍ ആരംഭിച്ചിട്ടുണ്ട്. ജിഎസ്ടി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ജനറല്‍ (ഡിജിജിഐ) ഫീല്‍ഡ് ഓഫീസര്‍മാര്‍ ഇതുവരെ നികുതി തട്ടിപ്പ് നടത്തിയ 85 പേരെ അറസ്റ്റ് ചെയ്തു. 3,119 വ്യാജ സ്ഥാപനങ്ങള്‍ക്കെതിരെ 981 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍