എച്ച് ആന്റ് എം 30 കടകള്‍ അടച്ചുപൂട്ടും; സ്പെയിനില്‍ 1,100 ജീവനക്കാരെ പിരിച്ചുവിടും
മുംബൈ: സ്വീഡിഷ് ഫാഷന്‍ ഭീമനായ എച്ച് ആന്റ് എം 30 ഓളം കടകള്‍ അടച്ചുപൂട്ടും. സ്പെയിനിലെ കടകളാണ് അടയ്ക്കുന്നത്. ആയിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിടും. കൊവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ലോകമാകെ 5000ത്തോളം ഔട്ട്ലെറ്റുകളാണ് കമ്പനിക്കുള്ളത്. 350 ഓളം കടകള്‍ അടച്ചുപൂട്ടുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയതാണ്.
അതേസമയം 100 കടകള്‍ വേറെ തുറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ഇത് ഓണ്‍ലൈന്‍ വിപണി ലക്ഷ്യമിട്ടാണ്. 1,100 ജീവനക്കാരെ സ്പെയിനില്‍ പരമാവധി പിരിച്ചുവിടേണ്ടി വരുമെന്നാണ് കമ്പനി പറയുന്നത്. അടച്ചുപൂട്ടല്‍ നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം ആകെ നീണ്ടുനില്‍ക്കും. എന്നാല്‍, സ്പെയിനില്‍ മാത്രമാണ് കമ്പനി പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവര്‍ത്തിക്കുന്ന മറ്റ് രാജ്യങ്ങളിലെല്ലാം നിലവിലെ സ്ഥിതി തുടരും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍