എച്ച്ഡിഎഫ്സിയുടെ അറ്റാദായം 2,233 കോടിയായി ചുരുങ്ങി
മാര്‍ച്ച് 31ന് അവസാനിച്ച പാദത്തിലെ ഹൗസിങ് ഫിനാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷ(എച്ച്ഡിഎഫ്സി)ന്റെ അറ്റാദായം 2,233 കോടിയായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 2,862 കോടിയായിരുന്നു ലാഭം. ഓഹരിയൊന്നിന് 21 രൂപയുടെ ലാഭവിഹിതം നല്‍കുന്നതിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.
കമ്പനിയ്ക്ക് ലഭിച്ച ലാഭവിഹിതത്തില്‍ കാര്യമായ ഇടിവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മാര്‍ച്ച് പാദത്തില്‍ രണ്ടു കോടി രൂപ മാത്രമാണ് ഈയിനത്തില്‍ ലഭിച്ചത്. മുന്‍ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 537 കോടി രൂപയാണ് ലഭിച്ചത്.
നിക്ഷേപങ്ങള്‍ വിറ്റയിനത്തിലും നേട്ടം കുറഞ്ഞു. മുന്‍ വര്‍ഷം ഈയിനത്തില്‍ 321 കോടി രൂപ ലഭിച്ചപ്പോള്‍ ഈ വര്‍ഷം മാര്‍ച്ച് പാദത്തില്‍ കിട്ടയതാകട്ടെ രണ്ടുകോടി രൂപ മാത്രമാണ്. കമ്പനിയുടെ കിട്ടാക്കടം 8,908 കോടി രൂപയാണ്. മൊത്തം നല്കിയ വായ്പയുടെ 1.99 ശതമാനം വരുമിത്. 2020 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ അറ്റ പലിശ വരുമാനം 3,564 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 3139 കോടി രൂപയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍