News

കൊറോണയെ നേരിടാന്‍ മുന്‍നിര കമ്പനികളും; ടാറ്റാ ട്രസ്റ്റ് 500 കോടി രൂപയും ടാറ്റ സണ്‍സ് 1000 കോടി രൂപയും നല്‍കും

ന്യൂഡല്‍ഹി: ലോകത്താകെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍  പ്രതിരോധത്തിനായി  ടാറ്റാ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 500 കോടി രൂപയോളം ധനസഹായം നല്‍കുമെന്ന്  ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ എന്‍ ടാറ്റ വ്യക്തമാക്കി.  രാജ്യത്തെ മറ്റേത് പശ്ചത്തലെത്താക്കാളും അടിയന്തിര സഹായം എത്തിക്കേണ്ട  സന്ദര്‍ഭമാണിതെന്ന് രത്തന്‍ ടാറ്റ വ്യക്തമാക്കി.  മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ  വെല്ലുവവിളിയാണിതെന്നും രത്തന്‍ ടാറ്റ വ്യക്തമാക്കി.  

ടാറ്റയുടെ സഹായം  വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനും,  രോഗം പടരുന്ന സാഹചര്യത്തില്‍  ശ്വാസകോശ  ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും, കൂടുതല്‍ ടെസ്റ്റുള്‍  വാങ്ങുന്നതിനും രോഗികളായവര്‍ക്ക് മോഡുലാര്‍ ചികിത്സ  സൗകര്യങ്ങള്‍ നല്‍കുന്നതിനും ഫണ്ട് പ്രയോജനപ്പെടുത്തും.  

അതേസമയം ടാറ്റാസണ്‍സും ആയിരം കോടി രൂപയോളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയേക്കും.  ചെയര്‍മാന്‍  ചന്ദ്രേശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഇതുവരെ രാജ്യം കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് അഭിമുഖീകിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്പരം സഹകരണത്തോടെ ഗ്രൂപ്പിന്റെ നൈപുണ്യം പ്രയോജനപ്പെടുപത്തുമെന്നും ചന്ദ്രശേഖരന്‍  പ്രസ്താവനയില്‍ വ്യക്തമാക്കി.

Author

Related Articles