നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 28 ശതമാനം വര്‍ധന; ഏപ്രില്‍-ജൂണ്‍ കാലയളവിലെത്തിയത് 1275 കോടി ഡോളര്‍
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന വേളയിലും ഇന്ത്യയിലേക്ക് നിക്ഷേപം നടത്തുമെന്നാണ് ആഗോളതലത്തില്‍ നിന്നുള്ള മിക്ക കമ്പനികളും അറിയിച്ചിരിക്കുന്നത്. ഈ വേളയിലാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1633 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം വന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 28 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 1275 കോടി ഡോളറാണ് നിക്ഷേപമായി തേടിയെത്തിയത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ചത് ടെലികമ്യൂണിക്കേഷന്‍, സേവന മേഖലകളാണ്. ഒന്നാം പാദത്തില്‍ സേവന മേഖലയില്‍ 28 കോടി ഡോളറിന്റെയും ടെലിക്കമ്യൂണിക്കേഷന്‍സ് രംഗത്ത് 422 ഡോളറിന്റെയും വിദേശ നിക്ഷേപം ഉണ്ടായി. കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ & ഹാര്‍ഡ് വെയര്‍ മേഖലയില്‍ 224 കോടി ഡോളറിന്റെ നിക്ഷേപം നടന്നു.
ഒന്നാം പാദത്തില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ നിക്ഷേപം നടത്തിയ രാജ്യം സിംഗപ്പൂരാണ്. സിംഗപ്പൂര്‍ 533 കോടി ഡോളറിന്റ നിക്ഷേപം നടത്തി. മൗറേഷ്യസ്, യുഎസ്, നെതര്‍ലാന്‍ഡ്സ്, ജപ്പാന് എന്നിവയാണ് ഉയര്‍ന്ന നിക്ഷേപം നടത്തിയ മറ്റ് രാജ്യങ്ങള്‍. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി പല മേഖലകളിലെയും എഫ്ഡിഐ വ്യവസ്ഥകള്‍ ഉദാരമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍