News

യുഎസ് ഉപരോധങ്ങള്‍ക്ക് പുല്ല് വില നല്‍കി വാവേ: സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ച് കമ്പനിയുടെ പുതിയ നീക്കം

ബെയ്ജിങ്:  ചൈനീസ് ടെക് ഭീമനായ വാവെ അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ പുതിയ നീക്കം നടത്തിയിരിക്കുകയാണ്. യുഎസ് ഉപരോധങ്ങള്‍ക്കിടയിലും വാവേ അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ കരുത്തോടെയാണ് മുന്നേറ്റം നടത്തുന്നത്. യുഎസ് ഉപരോധങ്ങള്‍ക്ക് പുല്ല് വില നില്‍കിക്കൊണ്ട് വാവേ ഗൂഗിള്‍ ആന്‍ഡ്രോയിഡിന് പകരം സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഓപ്പേറ്റേറ്റിങ് സിസ്റ്റമായ ഹാര്‍മ്മണി കമ്പനി പുറത്തിറക്കിയത്. സ്മാര്‍ട് ഫോണുകളിലും, സ്പീക്കറുകളിലും, സെന്‍സെറുകളിലും പുതിയ ഓപ്പേറേറ്റിങ് സിസ്റ്റം പ്രയോഗിക്കാമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അന്താരാഷ്ട്ര അമേരിക്ക കമ്പനിക്കെതിരെ വലിയ ഉപരോധ നീക്കങ്ങളാണ് ഇ്തുവരെ നടത്തിയിട്ടുള്ളത്. വാവേയുമായി 5ജി കരാറുകളില്‍ ഏര്‍പ്പെടരുതെന്ന് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്നാല്‍ വാവേയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വലിയ വെല്ലുവിളിയുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കമ്പനിക്ക് ടെക്‌നോളജിക്ക് രംഗത്ത് വലിയ വെല്ലുവിളിയാണ് ഉണ്ടായിട്ടുണ്ട്. 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതിലടക്കം അമേരിക്ക കമ്പനിക്കെതിരെ ശക്തമായ ഉപരോധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്മാര്‍ട് ഫോണുകളിലും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകളിലും, ലാപ്‌ടോപുകളിലും തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കാനായില്ലെങ്കില്‍ ഹാര്‍മോണി ഐഒസിലേക്ക് മാറാന്‍ കമ്പനിക്ക് സാധ്യമാകുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.  മൂന്ന് വര്‍ഷം വരെ ഹാര്‍മണി ഐഒഎസ് ഉപയോഗിക്കാമെന്നും തുടക്കത്തിവല്‍ ചൈനയില്‍ മാത്രമാകും പുതിയ ഓപ്പേറേറ്റിങ് സിസ്റ്റം വികസിപ്പിക്ക്ുകയെന്നും കമ്പനി ്‌വ്യക്തമാക്കി. 

അതേസമയം 2020 ല്‍ ഹാര്‍മ്മോണി ഐഒസ് വികസിപ്പിച്ചെടുത്ത സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. യുഎസ്ഉപരോധങ്ങള്‍ക്ക് പുല്ല് വില നല്‍കിയാണ് വാവേയുടെ പുതിയ നീക്കം. യുഎസ് പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി വാവേ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാരോപിച്ചാണ് അമേരിക്ക അന്താരാഷ്ട്ര തലത്തില്‍ വാവേക്ക് നേരെ കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചിച്ചിട്ടുള്ളത്. 

Author

Related Articles