ലോക്ക്ഡൗണില്‍ ആദായ നികുതി റീഫണ്ടായി നല്‍കിയത് 62,361 കോടി രൂപ; തുക ലഭിച്ചത് 20 ലക്ഷം നികുതി ദായകര്‍ക്ക്
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ ആദായ നികുതി വകുപ്പ് നികുതി ദായകര്‍ക്ക് തിരിച്ചുകൊടുത്തത് 62,361 കോടി രൂപ. 20 ലക്ഷം നികുതി ദായകര്‍ക്കാണ് ഇത്രയും തുക മൂന്നുമാസക്കാലയളവില്‍ ടാക്സ് റീഫണ്ട് നല്‍കിയത്. വ്യക്തിഗത, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലായാണ് ഈ തുക നല്‍കിയത്. ഏപ്രില്‍ എട്ടുമുതല്‍ ജൂണ്‍ 30വരെയുള്ള കാലയളവില്‍ ഒരുമിനുട്ടില്‍ ശരാശരി 76 റീഫണ്ടുകളാണ് നല്‍കിയതെന്ന് ധനമന്ത്രാലയത്തിന്റെ അറയിപ്പില്‍ പറയുന്നു. നികുതി ദായകരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് വരവുവെയ്ക്കുകയാണ് ചെയ്തത്.
അഞ്ചുലക്ഷം രൂപവരെയുള്ള റീഫണ്ടുകള്‍ നേരത്തെതന്നെ നികുതിദായകര്‍ക്ക് കൈമാറിയിരുന്നു. റീഫണ്ട് വേഗത്തില്‍ നല്‍കുന്നതിന് ഇ-മെയിലുകള്‍ക്ക് ഉടനെ മറുപടി നല്‍കണമെന്ന് ആദായ നികുതി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് വരവുവെയ്ക്കുന്നതിനാല് വര്‍ഷങ്ങളായി റീഫണ്ട് ലഭിക്കുന്നതിന് നികുതിദായകര്‍ ഐടി വകുപ്പിനെ സമീപിക്കാറില്ലെന്ന് ധനമന്ത്രാലയം പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍