ഐബിഎം ഒറ്റയടിക്ക് 2,000 ജീവനക്കാരെ പിരിച്ചുവിട്ടു
ആഗോളതലത്തിലെ ഏറ്റവും വലിയ ഐടി ഭീമന് കമ്പനിയായ ഐബിഎം ഇപ്പോള്‍ പുതിയൊരു തീരുമാനം എടുത്തിരിക്കുകയാണ്. ഐബിഎമ്മില്‍ ജോലി ചെയ്യുന്ന 2,000 ജീവനക്കാരെ ഇപ്പോള്‍ ഒറ്റയടിക്ക് പിരിച്ചുവിട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തൊഴില്‍ മേഖലയില്‍ മോശം പ്രകടനം കാഴ്ച്ചവെക്കുകയും, മത്സര രംഗത്തോട് താത്പര്യമില്ലാത്ത ജീവനക്കാരെയുണ് ഐഐബിഎം പിരിച്ചുവിട്ടതെന്നാണ് വിവരം. മത്സര രംഗത്തോട് താത്പര്യമുള്ള ജീവനക്കാരെയാണ് കമ്പനിക്ക് കൂടുതല്‍ താത്പര്യം.
എന്നാല്‍ വാള് സ്ട്രീറ്റ് ജേര്‍ണല്‍, സിഎന്‍ബിസി എന്നീ മേഖലകളിലെ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം പിരിച്ചുവിട്ടതിന്റെ വ്യക്തമായ കാരണങ്ങള്‍ ഐബിഎം ഇതുവരെയും വ്യക്തമാക്കിയിട്ടില്ലെന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞവര്‍ഷം 350,600 ജീവനക്കാരാണ് ഐബിഎമ്മില്‍ ജോലി ചെയ്തിരുന്നത്. ഇതില്‍ ഒരു ശതമാനം വരുന്ന ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍