രാജ്യം നേരിടാന്‍ പോകുന്നത് കടുത്ത സാമ്പത്തിക മാന്ദ്യം; മുന്നറിയിപ്പുമായി ഐസിആര്‍എ
രാജ്യത്തുണ്ടാകാന്‍ പോകുന്നത് കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ ഇന്നലെ മുന്നറിയിപ്പ് നല്കി. ഇതോടൊപ്പം, ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം മൈനസ് അഞ്ച് ശതമാനമായും അവര്‍ കുറച്ചിരുന്നു. രാജ്യത്ത് വളരെ മിതമായ സാമ്പത്തിക പിന്തുണ, രാജ്യവ്യാപക ലോക്ക് ഡൗണ്‍ വിപുലീകരിക്കല്‍, തൊഴില്‍ ക്ഷാമം എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രവചനം. മുമ്പത്തെ പ്രവചനമായ 16-20 ശതമാനത്തെയപേക്ഷിച്ച് ഒന്നാം പാദത്തിലെ വളര്‍ച്ചാ പ്രവചനം 25 ശതമാനമായി കുറഞ്ഞു. കൂടാതെ രണ്ടാം പാദത്തില്‍ മുമ്പത്തെ 2.1 ശതമാനത്തില്‍ നിന്ന് മൈനസ് 2.1 ശതമാനമായി കുറയുകയും ചെയ്തു. ഇത് മാന്ദ്യത്തെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക ഉത്തേജക പാക്കേജ് ജിഡിപിയുടെ 10 ശതമാനം അല്ലെങ്കില്‍ 20.9 ലക്ഷം കോടി രൂപയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ജിഡിപിയുടെ വെറും 0.8-1.2 ശതമാനം മാത്രമാണെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.
രാജ്യവ്യാപക ലോക്ക്ഡൗണിന്റെ രണ്ട് ഘട്ടങ്ങള്‍ക്ക് ശേഷം, വളര്‍ച്ചയില്‍ ചെറിയ സങ്കോചമുണ്ടാകുമെന്ന് പല വിദഗ്ധരും മുന്നറിയിപ്പ് നല്കി. എന്നാല്‍, ലോക്ക് ഡൗണ്‍ മെയ് അവസാനം വരെ നീട്ടുകയും ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചതിന് ശേഷം വിതരണ ശൃംഖലകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ ഗണ്യമായ കാലതാമസം പ്രതീക്ഷിക്കുകയും ചെയ്തതോടെ, ഒന്നാം പാദത്തിലെ വളര്‍ച്ചാ മുരടിപ്പ് കൂടുതല്‍ ആഴത്തിലാകും. കൂടാതെ, ഇവയുടെ വീണ്ടെടുക്കല്‍ കാലതാമസമേറിയതാവുമെന്നും ഐസിആര്‍എ വ്യക്തമാക്കി. ഇതനുസരിച്ച് മുന്‍വര്‍ഷത്തെ പ്രതീക്ഷിച്ച 1-2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച അഞ്ച് ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും, ഐസിആര്‍എ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായരും സാമ്പത്തിക ശാസ്ത്രജ്ഞന് ആര്‍സൂ പഹ്വയും ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്നിരുന്നാലും, സമ്പദ് വ്യവസ്ഥ മൂന്നാം പാദത്തില്‍ 21. ശതമാനം മിതമായ വളര്‍ച്ച കാണും (മുമ്പത്തെ കണക്കനുസരിച്ച് 3.6 ശതമാനം വളര്‍ച്ച), നാലാം പാദത്തിലാവട്ടെ അഞ്ച് ശതമാനം വളര്‍ച്ചയും നേടും. 20.97 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ ഫെബ്രുവരി മുതല്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പണ നടപടികളില്‍ 8.02 ലക്ഷം കോടി രൂപയും കേന്ദ്രം തുടക്കത്തില്‍ പ്രഖ്യാപിച്ച 1.93 ലക്ഷം കോടി രൂപയും നികുതി ഇളവുകള്‍ കാരണം വരുമാനം മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനുള്ള വ്യവസ്ഥകള്‍ മാത്രമെ ഈ പ്രഖ്യാപനങ്ങള്‍ പ്രാപ്തമാക്കൂ, ഏറ്റവും സമ്മര്‍ദത്തിലായ മേഖലകളെ മൂലധന ക്രെഡിറ്റ് നേടാനിത് സഹായിക്കുന്നു. നഷ്ടപ്പെട്ട ഉല്‍പ്പാദനത്തില്‍ നിന്ന് രണ്ട് മാസത്തില്‍ കൂടുതല്‍ നഷ്ടം ഏറ്റെടുക്കാന്‍ ഇവയൊന്നും വാഗ്ദാനം ചെയ്യുന്നില്ലെന്നും ഐസിആര്‍എ കൂട്ടിച്ചേര്‍ത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍