ഇന്ത്യയിലെ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാനൊരുങ്ങി ഐകിയ
ലോകത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ റീറ്റെയിലറായ ഐകിയ, 200 ദശലക്ഷത്തിലധികം ഉപഭോക്താക്കളിലേക്കും കൂടുതല്‍ താങ്ങാവുന്ന പ്ലാറ്റ്ഫോമായി മാറുന്നതിനായി ഇന്ത്യയിലെ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാനൊരുങ്ങുന്നു. വില കുറയുന്തോറും രാജ്യത്ത് കൂടുതല്‍ വില്‍പ്പന ഉറപ്പാക്കാമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ഐകിയ ഇന്ത്യയിലെ മാര്‍ക്കറ്റ് ആന്‍ഡ് എക്സ്പാന്ഷന് മാനേജര്‍ പെര് ഹോണല്‍ പറഞ്ഞു.
ഐകിയ ബ്രാന്‍ഡ് താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഫര്‍ണിച്ചര്‍ കാറ്റഗറി എന്നത് കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള പദ്ധതികളിലാണ് കമ്പനി. വില കഴിയുന്നത്ര കുറയ്ക്കാന്‍ ശ്രമിക്കുമെന്നാണ് ഹോണല്‍ പറയുന്നത്. ഏകദേശം നാല് ഡസനോളം ഉല്പന്നങ്ങള്ക്ക് ഏകദേശം 20 ശതമാനം വില കുറവുണ്ടായേക്കുമെന്നും അദ്ദേഹം വിശദമാക്കി. അതോടൊപ്പം ഐകിയയുടെ ആദ്യ സിറ്റിസ്റ്റോറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റോര്‍ മുംബൈയിലെ വര്‍ളി ഏരിയയിലെ കമല മില്‍സില്‍ ആകും സ്ഥാപിക്കുകയെന്നും ഓഗസ്റ്റ് 24 ന് പുറത്തുവിട്ട പ്രസ്താവനയില്‍ കമ്പനി പറയുന്നു. റിമോട്ട് പ്ലാനിംഗ്, പേഴ്സണല്‍ ഷോപ്പര്‍, ക്ലിക്ക് ആന്‍ഡ് കളക്റ്റ്്, റസ്റ്റോറന്റ് എന്നിവയുള്‍പ്പെടുന്നതാകും ഈ സ്റ്റോര്‍. ഹോം ഡെലിവറിയും ഒരുക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍