News

ഇന്ത്യയുടെ സ്വര്‍ണ ആവശ്യകത കുറയുന്നു; ഇറക്കുമതിയിലും തളര്‍ച്ച; കണക്കുകള്‍ പറയുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വര്‍ണ ആവശ്യകത കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. 2019 ല്‍ ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയില്‍  ഒമ്പത് ശതമാനത്തോളം ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തിന്റെ ആകെ സ്വര്‍ണ ആവശ്യകത 690.4 ടണ്ണായി ചുരുങ്ങിയെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്.  ആഗോളതലത്തില്‍ രൂപപ്പെട്ട ചില രാഷ്ട്രീയ പ്രതിസന്ധികളും,  സ്വാര്‍ണ വിലയിലുണ്ടായ ചാഞ്ചാട്ടവുമാണ് ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയില്‍ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയിട്ടുള്ളത്.

എന്നാല്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയിലും 80 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  ഡിസംബറിലവസാനിച്ച മൂന്നാം പാദത്തിലാണ് ഇക്കാര്യം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  ചൈനയുടെയും സ്വര്‍ണ ആവശ്യകതിയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രധാനമായും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  ഇന്ത്യയിലെയും, ചൈനയിലെയും സാമ്പത്തിക വെല്ലുവിളികളാണ് സ്വര്‍ണ ആവശ്യകത പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  

നാലാം പാദത്തില്‍ ചൈനയുടെ സ്വര്‍ണ ആവശ്യകതയില്‍  പത്ത് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാര്‍ഷികാടിസ്ഥാനത്തില്‍ ചൈനയിലെ ഇറക്കുമതിയില്‍ ഈകാലയാളവില്‍ 10 ശതമാനമാണ് കുറവുണ്ടായിട്ടുള്ളത്. 2019 മൊത്തംവര്‍ഷം വിലയിരുത്തുമ്പോള്‍ ഏഴുശതമാനമാണ് ഇടിവ്. 637.3 ടണ്ണായാണ് ഇറക്കുമതി കുറഞ്ഞത്. നാലാം പാദത്തില്‍ ചൈനയുടെ സ്വര്‍ണ ആവശ്യകത 637.3 ശതമാനമായി ചുരുങ്ങിയെന്നും കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നു. യുഎസ്-ചൈന വ്യാപാര തര്‍ക്കം, പണപ്പെരുപ്പം, വ്യാപാരത്തിലെ സമ്മര്‍ദ്ദങ്ങള്‍, ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍  ഇവയെല്ലാം സ്വര്‍ണ വ്യാപരത്തെയും ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.  

Author

Related Articles