പാമോയിലിന്റെ ഇറക്കുമതി തീരുവ കുറച്ചു; 37.5 ശതമാനത്തില്‍ നിന്ന് 27.5 ശതമാനമാക്കി
ന്യൂഡല്‍ഹി: അസംസ്കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചു. 37.5 ശതമാനത്തില്‍ നിന്ന് 27.5 ശതമാനമായാണ് നികുതി കുറച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഓരോ വര്‍ഷവും 90 ലക്ഷം ടണ്‍ പാമോയിലാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാറുള്ളത്. ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമാണ് പ്രധാനമായും പാമോയില്‍ ഇറക്കുമതി ചെയ്യുന്നത്.
സോള്‍വന്റ് എക്സ്ട്രാക്ടേര്‍സ് അസോസിയേഷന്, സോയാബീന്‍ പ്രൊസസേര്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകള്‍ നേരത്തെ നികുതി നിരക്കില്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ പ്രത്യേക ആവശ്യങ്ങളുമായി എത്തിയിരുന്നു. നികുതി നിരക്ക് കുറക്കുന്നത് രാജ്യത്തെ ഓയില്‍ സീഡ് കര്‍ഷകരെ നിരുത്സാഹപ്പെടുത്തുമെന്നായിരുന്നു സോള്‍വന്റ് എക്സ്ട്രാക്ടേര്‍സ് അസോസിയേഷന് വാദം. എഡിബിള്‍ ഓയിലിന്റെ നികുതി നിരക്ക് കേന്ദ്രം കാലങ്ങളായി താഴ്ന്ന തോതില്‍ നിലനിര്‍ത്തിയത് ഇന്ത്യയിലെ ഓയില്‍ സീഡ് കര്‍ഷകരെ ദുരിതത്തിലാക്കിയെന്നാണ് ഈ രംഗത്ത് നിന്നുള്ളവരുടെ വാദം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍