News

ഇന്ത്യയുടെ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍; ഫെബ്രുവരിയിലെ പിഎംഐ സൂചിക 54.5

ബെംഗളുരു: രാജ്യത്തെ ഫാക്ട്റി പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതായി പര്‍ച്ചേഴിസിങ് മാനേജേഴ്സ് സൂചിക റിപ്പോര്‍ട്ട്. ഫെബ്രുവരിയിലെ കണക്കുകളനുസരിച്ചുള്ള വിവരമാണിത്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്. ഉത്പാദനത്തിലും ആവശ്യകതയിലും വന്ന ഇടിവാണ് ഈ മാന്ദ്യത്തിന് കാരണമാകുന്നത്. ആഗോളതലത്തില്‍ രൂപപ്പെട്ട  കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രതസിന്ധിയും, രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്ന മാന്ദ്യവുമാണ് ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കിയത്.   

ഐഎച്ച്എസ് മാര്‍ക്കിറ്റ് സമാഹരിച്ച നിക്കി മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍സ് ഇന്‍ഡെക്‌സ് കഴിഞ്ഞ മാസം ജനുവരിയിലെ 55.3 ല്‍ നിന്ന് 54.5 ആയി കുറഞ്ഞു. എന്നാല്‍ റോയിറ്റേഴ്‌സിന്റെ പ്രവചനങ്ങളില്‍ ഇത് 52.8 ആയിരുന്നു. സൂചിക 50 ന് മുകളിലായതിനാല്‍ വളര്‍ച്ചയെ സൂചിപ്പിക്കുന്നുണ്ട്. 2 വര്‍ഷത്തിന് മുകളിലായി ഇങ്ങനെ തുടരുകയുമാണ്. ഫെബ്രുവരിയില്‍ ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ നിന്ന് ഇന്ത്യയിലെ ഫാക്ടറികള്‍ തുടര്‍ച്ചയായി നേട്ടമുണ്ടാക്കി എന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിലെ പ്രധാന സാമ്പത്തിക ശാസ്ത്രജ്ഞന്‍ പോളിയന്ന ഡി ലിമ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ സര്‍വേയില്‍ പുതിയ ഓര്‍ഡറുകള്‍, ആഭ്യന്തര ആവശ്യകത ഇവ ഫെബ്രുവരിയില്‍ 57.5 ആയി കുറഞ്ഞുവെങ്കിലും 2005 മാര്‍ച്ചില്‍ സൂചിക അവതരിപ്പിച്ചതിനുശേഷം ഇത് ദീര്‍ഘകാല ശരാശരിയേക്കാള്‍ മുകളിലാണ്. ഇത് സ്ഥാപനങ്ങളെ മികച്ച ഫലം നേടാന്‍ പ്രാപ്തമാക്കുന്നതാണ്. എന്നിരുന്നാലും, ചൈനയിലുണ്ടായ കൊറോണ വൈറസ് ബാധ രാജ്യത്തിന്റെ സമ്പദ്-വ്യവസ്ഥ മാത്രമല്ല, അതിന് പുറത്തേക്കും ബാധിച്ചിരിക്കുകയാണ്. ഇത് മറ്റ് രാജ്യങ്ങളിലെ വ്യവസായ-സാമ്പത്തിക മേഖലകളെ തകിടം മറിച്ചിരിക്കുകയാണ്. പ്രധാനമായും ഏഷ്യന്‍ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ വിദേശ ആവശ്യകതയും  ശുഭാപ്തിവിശ്വാസവും ദുര്‍ബലമായിരുന്നു. കൊറോണ പൊട്ടിപ്പുറപ്പെടുന്നത് കയറ്റുമതിക്കും വിതരണ ശൃംഖലയ്ക്കും ഭീഷണിയായതിനാല്‍ ഇന്ത്യന്‍ ചരക്ക് നിര്‍മ്മാതാക്കള്‍ക്ക് ഭീഷണിയാകുന്നുണ്ട്. ബിസിനസില്‍ ആത്മവിശ്വാസം നഷ്ടമാകുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ കുറയുന്നതിനും ഇത് കാരണമായിട്ടുണ്ട്.

Author

Related Articles