ചൈനയില്‍ നിന്ന് ഊര്‍ജ്ജ ഉപകരണങ്ങളും ഇന്ത്യയ്ക്ക് വേണ്ട; നിലപാട് കടുപ്പിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഊര്‍ജ്ജ ഉപകരണങ്ങളും ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചൈനയ്ക്കെതിരെ വാണിജ്യ-വ്യാപാര രംഗത്ത് കടുത്ത നിയന്ത്രണം ഇന്ത്യ തുടരുകയാണ്.
പരിശോധന നടത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടെന്നുമാണ് തീരുമാനിച്ചതെന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്‍കെ സിങ് പറഞ്ഞു. അതേസമയം ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച ഉപകരണങ്ങള്‍ വില്‍ക്കുന്നതിന് വിലക്കില്ല.
ഇന്ത്യ 71000 കോടിയുടെ ഊര്‍ജ്ജ ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 21000 കോടിയും ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് വേണ്ടിയാണ് ചെലവഴിച്ചത്. ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നുണ്ടെന്നും അതുകൊണ്ട് ഇനി ചൈന അടക്കമുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടെന്നുമാണ് തീരുമാനം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍