News

2050തോടെ ആഗോള തലത്തില്‍ റെയില്‍ വരുമാനത്തിലെ 40 ശതമാനം ഇന്ത്യയില്‍ നിന്നാകും; ഇന്ത്യയില്‍ റെയില്‍ പ്രവര്‍ത്തനം മറ്റു രാജ്യങ്ങളേക്കാള്‍ വളരുന്നു

2050തോടെ ആഗോള തലത്തില്‍ റെയില്‍ വരുമാനത്തിലെ 40 ശതമാനം ഇന്ത്യയില്‍ നിന്നാകുമെന്നും ഇന്ധനത്തിനായുള്ള ചെലവില്‍ 64 ബില്യണ്‍ ഡോളറിലധികം ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട്. നിലവില്‍ നിര്‍മാണ, ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ തീവണ്ടി ഗതാഗതം മെച്ചപ്പെടുത്തുമ്പോള്‍ യാത്രയില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ 40 ശതമാനം വര്‍ധനവ് ഉണ്ടാകും. 

ഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും യാത്രക്കാരുടെ വളര്‍ച്ച വളരെ ശക്തമാണ്. റെയില്‍ ഭാവി പദ്ധതികളിലേയ്ക്ക് ആഗോള തലത്തില്‍ 2050ല്‍ റെയില്‍ പദ്ധതി വികസനം 330 ബില്യണ്‍ ഡോളറായി ഉയരും. റെയില്‍വേ വികസിപ്പിക്കുന്നതിനെക്കുറിച്ച് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി വെളിപ്പെടുത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലായുള്ള പദ്ധതികളുടെ അടിസ്ഥാനത്തിലായിരിക്കും ഇത് നടപ്പിലാക്കുക. 

നിലവില്‍ നിര്‍മാണ ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളിലായുള്ള പദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയില്‍ റെയില്‍ പ്രവര്‍ത്തനം മറ്റേതൊരു രാജ്യത്തേക്കാളും വളര്‍ന്നിരിക്കുന്നു. വര്‍ദ്ധിച്ച നിക്ഷേപങ്ങളുടെ ഏറ്റവും വലിയ ഭാഗം നഗര റെയ്‌ലിന് (ഏകദേശം 190 കോടി ഡോളര്‍) അടിസ്ഥാന സൗകര്യത്തിനായി പോകുന്നു. ഹൈ സ്പീഡ് റെയിലിനായിട്ട് (70 ബില്ല്യണ്‍ ഡോളര്‍) പോകുന്നു. 

ഈ നിക്ഷേപങ്ങളുടെ ഫലമായി 2050 ല്‍ ബേസ് കണ്ടന്റ് അടിസ്ഥാനത്തില്‍ 450 ബില്ല്യണ്‍ ഡോളറാണ് ഇന്ധനചെലവുകള്‍ കുറക്കുന്നത്. ഇന്ത്യക്ക് 64 ബില്ല്യന്‍ ഡോളര്‍ മധ്യത്തില്‍ നിന്ന് ഇന്ധനചെലവുകള്‍ക്കായി രക്ഷിക്കാനാകും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിലെ റെയില്‍വേ അതിവേഗത്തിലാണ് കടന്നുപോകുന്നത്. ഇതിന്റെ ഫലമായി നഗരമേഖലയില്‍ യാത്രക്കാരുടെ ചലനങ്ങളില്‍ അത്ഭുതപൂര്‍വമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 2050 ലെ ഗ്ലോബല്‍ പ്രവര്‍ത്തനം ഇപ്പോഴത്തെ നിലവാരത്തേക്കാള്‍ 2.7 മടങ്ങ് കൂടുതലായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും വളര്‍ച്ച വളരെ ശക്തമാണ്.

 

Author

Related Articles