News

പുല്‍വാമ ഭീകരാക്രമണം; പാകിസ്ഥാനെ ആഗോളതലത്തില്‍ സാമ്പത്തികപരമായി ഒറ്റപ്പെടുത്തും; പാകിസ്ഥാന്റെ സാമ്പത്തിക ശേഷിയെ തകര്‍ക്കുക ലക്ഷ്യം

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള നടപടികളായിരിക്കും ഇന്ത്യ മുന്നോട്ട്  വെക്കുക.ഭീകര്‍ക്ക് താവളം ഒരുക്കുന്ന ക്രൂരമായ നടപടികളില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറാത്തത് കൊണ്ടാണ് പാകിസ്ഥാനെതിരെ ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താന്‍ അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങളോട് സഹായം തേടിയിരിക്കുന്നത്. പാരീസില്‍ ഫിബ്രുവരി 22ന് നടക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പ്ലീനറി യോഗത്തില്‍  പാക്കിസ്ഥാനെ ബ്ലാക്ക് ലിസ്റ്റില്‍ (കരിംപട്ടികയില്‍ ഉള്‍പ്പെടുത്താന്‍) ഇന്ത്യ ലോക രാഷ്ട്രങ്ങേളോട് ആവശ്യപ്പെട്ടേക്കും. ഇതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വശളാവുകയും ചെയ്യും. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിന് 44 സൈനീകരെ നഷ്ടമായത് കൊണ്ടാണ് ഇത്തരമൊരു നടപടികളിലേക്ക് ഇന്ത്യ മുതിരുന്നത്. അതേസമയം ഇന്ത്യക്ക് ഇപ്പോഴും വെല്ലുവിളിയായി നില്‍ക്കുന്നത് ചൈനയാണ്. 

പാക്കിസ്ഥാന്‍ നിലവില്‍ എഫ്ടിഎഫ് ഗ്രേ ലിസ്റ്റിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കരിം പട്ടികയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തിയാല്‍ അത് പാകിസ്ഥാന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടി നല്‍കും. അതേമയം നിലവില്‍ ഇന്ത്യക്ക് ഭീഷണി ചൈനയാണ്.

ചൈനയാണ് പാകസ്ഥാന്  ഏറ്റവുമധികം ആയുധങ്ങള്‍ നല്‍കുന്ന പ്രധാന രാഷ്ട്രം. അത് കൊണ്ട് തന്നെ ചൈന ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. എഫ്എടിഎഫിന്റെ ചെയര്‍ യുഎസ് ആണ് വഹിക്കുന്നത് വൈസ് ചെയര്‍ ചൈനയും. പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ പെടുത്താനുള്ള തീരുമാനത്തെ ചൈന അന്ന് എതിര്‍ത്തിരുന്നില്ല. ചൈന ഇനി ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തിലാണ്  സംശയം. 

തീവ്രവാദ പ്രവര്‍ത്തനത്തിന് പാക്കിസ്ഥാന്‍ ഭീകരവാദികള്‍ക്ക് കൂടുതല്‍ പണം നല്‍കുന്ന കാരണത്താലാണ് പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ ഇന്ത്യ ആഗോള തലത്തില്‍ നടത്തുന്നത്. 2018 ജൂണില്‍ പാകിസ്ഥാനെതിരെ നടപടി സ്വീകരിച്ച എഫ്എടിഎഫ് തീവ്രവാദ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുന്നതിനായി 27 നിര്‍ദേശങ്ങള്‍ ഇന്ത്യ അന്ന് സമര്‍പ്പിച്ചിരുന്നു.  കൃത്യമായി പിന്‍തുടര്‍ന്നുവെന്ന് രാജ്യന്തര സമൂഹത്തെ ബോധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പട്ടികയില്‍ നിന്ന് പാകിസ്ഥാന് ഒഴിവാകാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പോലും പാക്കിസ്ഥാന്‍ കൂടുതല്‍ വിലക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 

 

Author

Related Articles