മോദിസര്‍ക്കാറില്‍ വികസന പ്രതീക്ഷകള്‍ വെക്കാമോ? ബജറ്റ് കമ്മി ഉയരുമെന്ന് മാത്രമല്ല സര്‍ക്കാറിന് മുന്പില് ഇപ്പോള്‍ ഉള്ളത് വലിയ വെല്ലുവിളികള്‍; ചിലവ് ചുരുക്കാനുള്ള നീക്കം പുറത്തു വരവെ മോദിയുടെ വിദേശ ട്രിപ്പിന് ചിലവാക്കിയത് തന്നെ ഭീമമായ തുക; സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഒടിയുമ്പോള്‍ സര്‍ക്കാര്‍ പറയുന്നു ഇന്ത്യ അതിവേഗം വളരുന്നുവെന്ന്
ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതസിന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്രസര്‍ക്കാരും ഇതുസമ്മതിച്ചുവെന്ന് മാത്രമല്ല, ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ന്യായീകരണങ്ങളും ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. ഒന്നാം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന്റെ കെടുതികള്‍, ജിഎസ്ടി, സ്വകാര്യവത്ക്കരണ നയം ഇവയെല്ലാം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുക, ബിസിനസ് സൗഹൃദ രാഷ്ട്രമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മോദി വിവിധ രാഷ്ട്രങ്ങള്‍ സന്ദരര്‍ശിക്കാന്‍ തന്നെ ചിലവാക്കിയ തുക ഭീമമാണ്. കണക്കുകള്‍ പുറത്തുവിടുമ്പോള്‍ തന്നെ തന്നെ തലയില്‍ കൈവെച്ച് പോകും ഒരോ ഇന്ത്യക്കാരനും. രാജ്യത്ത് ബിജെപിയുടെ ഭരണം, എത്രമാത്രം അപകടമുണ്ടാക്കിയെന്നും, ഭരണ കക്ഷി പുറന്തള്ളുന്ന രാഷ്ട്രീയ അജണ്ടകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ആഴത്തില്‍ മുറിവുണ്ടാക്കിയെന്നതും പച്ചയായ യാഥാര്‍ത്ഥ്യമാണ്. വെട്ടിത്തുറന്നു പറഞ്ഞാല്‍ സര്‍ക്കാറിന്റെ വരുമാന വിഹിതം കുറഞ്ഞു. രാജ്യത്ത് വന്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ പെതുമേഖലാ കമ്പനികള്‍ നഷ്ടത്തിലേക്ക് വഴുതിവീണു. ഇതിന്റെ പ്രധാന കാരണം സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ആണ്.
ഇന്ത്യയെ ആഗോള നിക്ഷേപക ബിസിനസ് സൗഹൃദ രാജ്യമാക്കി മാറ്റാന്‍ 55 മാസം കൊണ്ട് മോദി ആകെ സന്ദര്‍ശിച്ച രാജ്യങ്ങള്‍ 92 എണ്ണമാണ്. 2018 വരെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആകൈ ചിലവ് 2021 കോടി രൂപയോളമാണ്. ഇപ്പോള്‍ 4000 കോടി രൂപയായി ഉയര്‍ന്നതും ആര്‍ഭാട പൂര്‍ണമായ യാത്ര നയിക്കാന്‍ രാജ്യത്തിന്റെ ഭീമമായ തുക പ്രധാനമന്ത്രി ചിലവഴിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ആഗോള നിക്ഷേപം ഇന്ത്യയിലേക്കെത്തിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ മോദി ഈ കാലയളവ് വരെ ചിലവഴിച്ചത് ഭീമമായ തുകയാണ്. എന്നിട്ടും ഇന്ത്യയുടെ നിക്ഷേപത്തില്‍ വലിയ കറവ് രേഖപ്പെടുത്താന്‍ കാരണമായി. ഉപഭോഗം നിക്ഷേപ മേഖലയില്‍ തളര്‍്ച്ച തന്നെ രൂപപ്പെട്ടു. വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ കുറവ് ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയെ ലോകത്തിലേറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുക എന്ന പ്രഖ്യാപനം പോലും മോദിസര്‍ക്കാറിന് തിരിച്ചടികള്‍ നേരിട്ടുണ്ട്. സര്‍ക്കാറിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കാനാവശ്യമായ ഫണ്ടിന്റെ അഭാവം നേരിടുമ്പോഴും മോദി വിദേശ യാത്രക്ക് വേണ്ടി ചിലവഴിക്കുന്നത് തന്നെ ഭീമമായ തുകയണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ബജ്റ്റ് കമ്മി ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതലാകും
നടപ്പുവര്‍ഷത്തെ ഇന്ത്യയുടെ ബജറ്റ് കമ്മി 3.3 ശതമാനമായി നിലനിര്‍ത്താന്‍ സാധ്യമല്ലെന്ന് വിലയിരുത്തല്‍. ബജറ്റ് കമ്മി മൊത്ത ആഭ്യന്ത ഉത്പാദനത്തിന്റെ 3.8 ശതമാനമായി ഉയരുമെന്നും, സര്‍ക്കാര്‍ ലക്ഷ്യം മറികടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ സര്‍ക്കാര്‍ ഏറ്റവും വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കുക. അതേസമയം നിയപ്രകാരം സര്‍ക്കാറിന് ബജറ്റ് കമ്മി അര ശതമാനം കവിയാന്‍ അനുവാദം നല്‍കാം. യുദ്ധപ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക തകര്‍ച്ച എന്നിവയിലുണ്ടാകുന്ന വെല്ലുവളികള്‍, സമ്പദ് ഘടനയില്‍ ഉണ്ടാകുന്ന ഘടനാപരമായ പരിഷ്കരണങ്ങള്‍ എന്നിവയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വഴി ബജറ്റ് ലക്ഷ്യത്തില്‍ നിന്ന് പിന്മാറാന് സാധിച്ചേക്കും.
സാമ്പത്തിക വളര്‍ച്ച പിറകോട്ട് പോയതിനാല്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. സര്‍ക്കാറിന്റെ വരുമാനത്തിലടക്കം ഭീമമായ ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക ജിഡിപി വളര്‍ച്ചാ നിരക്കനുസരിച്ച് മാര്‍ച്ചില്‍ അവസാനിക്കുന്ന പാദത്തില്‍ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പോസ്റ്റ് നോമിനല്‍ വളര്‍ച്ച 7.5 ശതമാനം ആണ് കണക്കാക്കുന്നത്. 2018 ജൂലൈ മാസത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാറിന്റെ നോമിനല്‍ ജിഡിപി 11.5 ശതമാനമാണ് കണക്കാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞ കണക്കുകളേക്കള്‍ കുറവാണിത്.
വരുമാന പ്രതിസന്ധി നേരിട്ടതോടെ സര്‍ക്കാര്‍ ചിലവ് ചുരുക്കിയേക്കും
രാജ്യത്ത് മാന്ദ്യം പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ചിലവുകള്‍ ചുരുക്കാനുള്ള നീക്കം നട്ടതുന്നതായി റിപ്പോര്‍ട്ട്. ഏകദേശം രണ്ട് ലക്ഷം കോടി രൂപയോളം കുറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. നികുതി വരുമാനം കുറഞ്ഞതും, വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മൂലധനം കൈവശമില്ലാത്തതുമാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ കാരണമായത്. ചിലവ് ചുരുക്കിയാല്‍ രാജ്യം വലിയ സാമ്പത്തിക പ്രതിന്ധിയാകും അഭിമുഖീകരിക്കുക.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ മാത്രം ഏറ്റവും വലിയ ഇടിവാണ് നടപ്പുവര്‍ഷത്തെ ഒന്നാം പാദത്തിലും രണ്ടാം പാദത്തിലും രേഖപ്പെടുത്തിയത്. നിക്ഷേപ മേഖല ഏറ്റവും വലിയ തളര്‍ച്ച നേരിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് ചിലവ് കുറക്കാന്‍ നീത്തം നടത്തുന്നത്. സര്‍ക്കാറിന്റെ വരുമാനത്തില്‍ മാത്രം ഏകദേശം 2.5 ലക്ഷം കോടി രൂപയോളം കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .
കണക്കുകള്‍ പ്രകാരം ഏകദേശം 2.5 ലക്ഷം കോടി രൂപയോളം വരുമാനത്തില്‍ വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വരുമാനത്തില്‍ നിന്ന് 65 ശതമാനത്തോളം തുക കേന്ദ്രസര്‍ക്കാര്‍ ചിലവഴിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. 27.86 ലക്ഷം കോടി രൂപയോളമാണ് നവംബര്‍ വരെ സര്‍ക്കാറിന്റെ ആകെ ചിലവ്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളാണിത്. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിച്ചിലാണ് ഉണ്ടായിട്ടുള്ളത്.
മാന്ദ്യം പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് ചിലവുകള്‍ അധികരിച്ചത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ സര്‍ക്കാറിന്റെ ചിലവ് 1.6 ലക്ഷം കോടി രൂപയോളമായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നടപ്പുവര്‍ഷത്തെ പകുതിയിലേക്കെത്തിയപ്പോള്‍ സര്‍ക്കാറിന്റെ ചിലവ് 3.1 ലക്ഷം കോടി രൂപയോളമായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ചിലവ് അധികരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സര്‍ക്കാര്‍ ചിലവിനത്തില്‍ രണ്ട് ലക്ഷം കോടി രൂപയോളം കുറവ് വരുത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ചിലവുകള്‍ കുറച്ച് അടിയന്തിര നടപടികള്‍ സ്വീകരിച്ചത്. ജൂലൈ മുതല്‍ സെപ്റ്റംബബര്‍ വരെ കാലയളവില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ഈ സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പ്രചിസന്ധിയിലേക്ക് വഴുതി വീഴുമെന്നുറപ്പാണ്. രാജ്യത്ത് നിക്ഷേപം എത്തിക്കാന്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും നിക്ഷേപ മേഖലയില്‍ തളര്‍ച്ചയാണ് രൂപപ്പെട്ടത്.
ജിഎസ്ടി വരുമാനത്തിലും ഇടിവുകള്‍ ഉണ്ടായി
ജിഎസ്ടി വരുമാനത്തിലടക്കം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ ഡിസംബറില്‍ വരുമന നേട്ടം കൊയ്യാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2019 ല്‍ നാല് തവണ മാത്രമാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയത്. തുടര്‍ച്ചയായി രണ്ടാം മാസത്തിലാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്ക് കടക്കുന്നത്. ഡിസംബറിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പേര്‍ട്ട്. 2019 ഡിസംബറിലെ ജിഎസ്ടി വരുമാനം 1,03,184 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വരുമാനത്തില്‍ ആകെ ഒമ്പത് ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം 2018 ഡിസംബറിലെ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് 94,726 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം നവംബറിലെ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കായിരുന്നു രേപ്പെടുത്തിയത്.
ഡിസംബറിലെ കേന്ദ്രജിഎസ്ടി സമാഹരണം (CGST) 19,962 കോടി രൂപയും, സംസ്ഥാനങ്ങളില്‍ നിന്നുള്ള ജിഎസ്ടി സമാഹരണം 26,792 കോടി രൂപയും, അതേസമയം ഐജിഎസ്ടി (IGST)സമാഹരണത്തില്‍ ആകെ രേഖപ്പെടുത്തിയത് ഏകദേശം (കയറ്റുമതി, ഇറക്കുമതി) യില്‍ രേഖപ്പെടുത്തിയത് 48,099 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കയറ്റുമതിയില്‍ നിന്ന് ലഭിച്ച ആകെ ജിഎസ്ടി സമാഹരണം 847 കോടി രൂപയും, സെസില്‍ നിന്ന് ലഭിച്ച ആകെ ജിഎസ്ടി സമാഹരണം 847 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ ചൂ്ണ്ടിക്കാട്ടുന്നത്.
എന്നാല്‍ ആഭ്യന്തര ഉപഭോഗം തിരിച്ചുവരവിന്റെ ലക്ഷണത്തിലാണെന്നും, സാമ്പത്തിക മേഖലയില്‍ ചില മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ടെന്നും ഇത് മൂലമാണ് നവംബറിലെ ജിഎസ്ടി സമാഹരണത്തില്‍ വര്‍ധനവുണ്ടായതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നവംബര്‍ മാസത്തിലെ ജിഎസ്ടി പിരിവില്‍ 12 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം രണ്ടാം പാദത്തില്‍ ജിഡിപി നിരക്ക് താഴ്ന്ന നിരക്കിലേക്കെത്തിയിരുന്നു. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കായിരുന്നു അത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്ക് 4.5 ശതമാനമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ജിഎസ്ടി സമാഹരണത്തില്‍ 2019 ലെ വിവിധ മാസങ്ങളില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍