അലുമിനിയം കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വേയുടെ ട്രയിനെത്തും
കൊച്ചി: അലുമിനിയം കോച്ചുകളിലേക്കുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ചുവടുമാറ്റത്തിന് തുടക്കമാകുന്നു. അലുമിനിയം കോച്ചുകളുടെ ആദ്യ ബാച്ച് അടുത്തവര്‍ഷം ഫെബ്രുവരിയോടെ ലഭ്യമാകും. റായ്ബറേലിയിലുള്ള അത്യാധുനിക കോച്ച് ഫാക്ടറിയാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കായി അലുമിനിയം കോച്ചുകള്‍ നിര്‍മിക്കുന്നത്. മൂന്നു കോച്ചുകളടങ്ങിയ ആദ്യ ബാച്ച് കൊല്‍ക്കത്ത മെട്രോയ്ക്കാകും നല്കുയെന്നു മുതിര്‍ന്ന റെയിലേ വക്താവ് വ്യക്തമാക്കി. തുടര്‍ന്ന് രാജധാനി, ശതാബ്ദി എക്സ്പ്രസുകളില്‍ അലുമിനിയം കോച്ചുകള്‍ ഉള്‍പ്പെടുത്തും.
അലുമിനിയം കോച്ചുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് റായ്ബറേലി പ്ലാന്റ് ദക്ഷിണകൊറിയന്‍ കമ്പനിയായ ഡോണ്സിസുമായി 128 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലേയും ദക്ഷിണ കൊറിയയിലേയും കോവിഡ് ബാധയാണ് പദ്ധതി നീണ്ടുപോകാന്‍ കാരണം. മെട്രോയ്ക്കാവശ്യമായ കോച്ചുകളുടെ രൂപരേഖ ഈ മാസം അവസാനത്തോടെ തയാറാകും. റായ്ബറേലി പ്ലാന്റ് രൂപരേഖ അംഗീകരിച്ചാല്‍ ദക്ഷിണ കൊറിയയില്‍ നിര്‍മിക്കുന്ന കോച്ചുകള്‍ ഇന്ത്യയിലെത്തിക്കും. ആദ്യ ബാച്ചുകള്‍ അവിടെ നിര്‍മിച്ച ശേഷമാകും ടെക്നോളജി കൈമാറ്റം നടക്കുക.
ആദ്യ മൂന്നു കോച്ചുകളില്‍ രണ്ടെണ്ണം ഡ്രൈവര്‍ മോട്ടോ കാറും ഒരെണ്ണം യാത്രക്കാര്ക്കുള്ളതുമാകും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ കോച്ചുകള്‍ക്കാകും. രാജധാനിക്കു വേണ്ടി നിര്‍മിക്കുന്ന കോച്ചുകള്‍ക്കു മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. ഈ എട്ടു കോച്ചുകളില്‍ നാലെണ്ണം ഉടന്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാകും ഇന്ത്യയിലെത്തിക്കുക. നാല്ലെണം ആവശ്യമായ വസ്തുക്കളെത്തിച്ചു ഇന്ത്യയില്‍ നിര്‍മിക്കും. മണിക്കൂറില്‍ പരമാധവി 225 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ അലുമിനിയം കോച്ചുകള്‍ക്കാകും.
സ്റ്റീലുമായി താരതമ്യം ചെയ്യുമ്പോള്‍ അലുമിനിയം കോച്ചുകള്‍ക്ക് ഭാരം കുറവാണ്. ഇത് ഇന്ത്യന്‍ റെയില്‍വേയുടെ ഇന്ധനക്ഷമത വര്‍ധിക്കാനും ചെലവ് കുറയ്ക്കാനും വഴിവയ്ക്കും. നിലവിലെ കോച്ചുകളേക്കാള്‍ 40 വര്‍ഷം അലുമിനിയം കോച്ചുകള്‍ ഈടുനില്‍ക്കും. നവീകരണ സമയത്തും മറ്റും ഉള്ളിലെ ഘടകങ്ങള്‍ പെട്ടെന്നു മാറ്റാമെന്നത് ഇത്തരം കോച്ചുകളുടെ സവിശേഷതയാണ്. പരിപാലനച്ചെലവും കുറവാണ്. അപകടമുണ്ടായാല്‍ നാശനഷ്ടം കുറയ്ക്കാനും ആളുകള്‍ക്കു കൂടുതല്‍ സുരക്ഷ നല്‍കാനും അലുമിനിയം കോച്ചുകള്‍ക്കാകും. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍മിക്കാമെന്നതാണ് പ്രധാന നേട്ടം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍