News

ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം 84 ശതമാനം ഇടിഞ്ഞു; ഗോ എയറിലെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് 93 ശതമാനം കുറവ്

മുംബൈ: ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം ജൂണ്‍ മാസത്തില്‍ 83.5 ശതമാനം ഇടിഞ്ഞതായി കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം 1.98 ദശലക്ഷം യാത്രക്കാര്‍ മാത്രമാണ് ഉണ്ടായത്. മെയ് മാസത്തില്‍ മൂന്ന് ലക്ഷം പേരോളം വിമാനത്തില്‍ യാത്ര ചെയ്തിരുന്നു.

ഗോ എയറിലെ യാത്രക്കാരുടെ എണ്ണത്തിലാണ് വലിയ ഇടിവ്. 93 ശതമാനമാണ് ഇടിവ്. ഒരു ലക്ഷം യാത്രക്കാര്‍ മാത്രമാണ് ഗോ എയറില്‍ ജൂണ്‍ മാസത്തില്‍ യാത്ര ചെയ്തത്. 2019 ജൂണില്‍ 13 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഇന്റിഗോയിലും സ്‌പൈസ് ജെറ്റിലും 82 ശതമാനം ഇടിവുണ്ടായി. ഇന്റിഗോയില്‍ 10 ലക്ഷം പേരും സ്‌പൈസ് ജെറ്റില്‍ 3.3 ലക്ഷം പേരുമാണ് യാത്ര ചെയ്തത്.

വിസ്താരയുടേത് 2019 ജൂണില്‍ ആറ് ലക്ഷമായിരുന്നത് ഇക്കുറി ഒരു ലക്ഷമായി. എയര്‍ ഏഷ്യയുടേത് എട്ട് ലക്ഷമായിരുന്നത് ഒരു ലക്ഷത്തോളമായി. എയര്‍ ഇന്ത്യയുടേത് 14 ലക്ഷമായിരുന്നത് രണ്ട് ലക്ഷമായി ഇടിഞ്ഞു.  സെന്‍ട്രം പഠന റിപ്പോര്‍ട്ട് പ്രകാരം ജൂലൈ മാസത്തിലെ ശരാശരി യാത്രക്കാരുടെ വര്‍ധന 2.1 ശതമാനമാണ്.

Author

Related Articles