ധന കമ്മി പിടിച്ചു നിര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാറിന് പരാജയം; ധനകമ്മി 134 ശതമാനമായി ഉയര്‍ന്നു
ന്യൂഡല്‍ഹി: ധന കമ്മി 134 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. 2018 ഏപ്രില്‍ മുതല്‍ ഫിബ്രുവരി വരെയുള്ള കാലയളവിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 34.2 ശതമാനം വര്‍ധിച്ചുവെന്നാണ് പുതിയ കണക്കുകള്‍. കേന്ദ്രസര്‍ക്കാറിന് പ്രതീക്ഷിച്ച രീതിയില്‍ നികുതി വരുമാനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന്റെ വരുമാനം കുറഞ്ഞതും ചിലവ് അധികരിച്ചതും ധന കമ്മി വര്‍ധിക്കാന്‍ കാരണമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മൊത്ത ആഭ്യന്തര ഉത്പാനത്തിന്റെ 3.4 ശതമാനമാക്കി മാറ്റാണ് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുള്ളത്. 2018-2019കാലയളവില്‍ ജിഡിപിയുടെ മൊത്തം 3.3 ശതമാനമാക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ധന കമ്മി പിടിച്ചു പിര്ത്തുന്നതില് സര്‍ക്കാറിന് വലിയ പരാജയമാണ് സംഭവിച്ചിട്ടുള്ളത്. പ്രഖ്യാപിത ലക്ഷ്യത്തേക്കാള്‍ വന്‍ വര്‍ധനവ് ധമകമ്മിയില് ഉണ്ടാവുകയും ചെയ്തു. 20.3 ശതമാനമായിരുന്നു ധമ കമ്മിയുടെ വളര്‍ച്ച. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നികുതി വരുമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ധന കമ്മി പിടിച്ചു നിര്‍ത്തുന്നതടക്കമുള്ള നടപടികളാണ് സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍