കണ്ടെയ്നര്‍ വഴിയുള്ള കയറ്റുമതിയില്‍ ആറ് ശതമാനം വര്‍ധനവ്
ന്യൂഡല്‍ഹി: കണ്ടെയ്നര്‍ വഴിയുള്ള ഇന്ത്യയുടെ കയറ്റുമതി ആറ് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ വളര്ചയുണ്ടാക്കിയിട്ടുണ്ടന്നും, കയറ്റുമതിയില്‍ ഇന്ത്യക്ക് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നും മേര്‍സക് ഇന്ത്യാ ട്രേഡിന്റെ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇറക്കുമതിയില്‍ 2.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യന്‍ കയറ്റുമതി രംഗം വളര്‍ച്ച പ്രാപിച്ചതിന്റെ തെളിവാണിതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. യുഎസിലേക്ക് കിഴക്കേ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വര്ധനവുണ്ടായിതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. എഞ്ചിനീയറിംഗ്, ഫാര്‍മ്മ ഉത്പ്പനങ്ങളിലെ കയറ്റുമതിയിലാണ് വര്‍ധനവുണ്ടായത്. ആഗോള തലത്തിലെ രാഷ്ട്രീയ പ്രതിസന്ധിയും, വ്യാപാര തര്‍ക്കവുമെല്ലാം കണ്ടെയ്നര്‍ വഴിയുള്ള കയറ്റുമതിയെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍