കോവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതം ആദ്യപാദത്തില്‍ മാത്രമായി ചുരുങ്ങുമെന്ന് മൂഡീസ്
ന്യൂഡല്‍ഹി: കോവിഡ് 19-ന്റെ രണ്ടാം തരംഗവും തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും മൂലമുള്ള ഇന്ത്യയുടെ സാമ്പത്തിക നാശനഷ്ടം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ മാത്രമായി പരിമിതപ്പെടുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് പുറത്തിറക്കിയ പുതിയ മാക്രോ ഇക്കണോമിക് കാഴ്ചപ്പാടില്‍ പറയുന്നു. ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി 2021ല്‍ 9.6 ശതമാനമായും 2022ല്‍ 7 ശതമാനമായും വളരുമെന്നാണ് ഇപ്പോഴത്തെ നിഗമനമെന്നും മൂഡിസ് വ്യക്തമാക്കി.
രണ്ടാമത്തെ തരംഗത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രഭാവം കഴിഞ്ഞ വര്‍ഷത്തെ ആദ്യ തരംഗത്തെ അപേക്ഷിച്ച് കുറവാണ്. എങ്കിലും വാക്സിനുകളുടെ ലഭ്യതയും വിതരണം ശക്തിപ്രാപിക്കുന്നതും വീണ്ടെടുക്കലിന്റെ വേഗം നിര്‍ണ്ണയിക്കും. രണ്ടാം തരംഗത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കപ്പെട്ടത് എന്നതിനൊപ്പം ഉപഭോക്താക്കളും ബിസിനസ്സുകളും കോവിഡ് 19 സാഹചര്യങ്ങളോടെ കൂടുതല്‍ പൊരുത്തപ്പെട്ടതും സാമ്പത്തിക ആഘാതം കുറച്ചു.
രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച 10 സംസ്ഥാനങ്ങള്‍ കൊറോണയ്ക്ക് മുമ്പുണ്ടായിരുന്ന ഇന്ത്യന്‍ ജിഡിപിയുടെ 60 ശതമാനത്തോളം സംഭാവന ചെയ്യുന്നവയാണ്. പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത കൂടുന്നതിനനുസരിച്ച് വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മൊബിലിറ്റിയും സാമ്പത്തിക പ്രവര്‍ത്തനവും ത്വരിതപ്പെടുമെന്ന് മൂഡീസ് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍