വിദേശനാണ്യ കരുതല്‍ ശേഖരം 942.7 കോടി ഡോളര്‍ വര്‍ധിച്ച് 62,057.6 കോടി ഡോളറായി
രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം ജൂലായ് 30ന് അവസാനിച്ച ആഴ്ചയില്‍ 942.7 കോടി ഡോളര്‍ വര്‍ധിച്ച് 62,057.6 കോടി ഡോളറായി. നിലവിലെ വിനിമയ മൂല്യം അനുസരിച്ച് ഏതാണ്ട് 46.23 ലക്ഷം കോടി രൂപ വരുമിത്. ജൂലായ് 23ന് അവസാനിച്ച ആഴ്ചയില്‍ 158.1 കോടി ഡോളര്‍ കുറഞ്ഞ് 61,114.9 കോടി ഡോളറിലെത്തിയിരുന്നു.
വിദേശ കറന്‍സി ആസ്തികളുടെ വര്‍ധനവാണ് മൊത്തം കരുതല്‍ ശേഖരത്തില്‍ വര്‍ധനവുണ്ടാക്കിയതെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു. വിദേശ കറന്‍സി ആസ്തികളില്‍ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര കറന്‍സികളും ഉള്‍പ്പെടുന്നുണ്ട്. സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം 760 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 37.644 ബില്യണ്‍ ഡോളറായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍