News

ഇന്ത്യയുടെ വ്യാപാര കമ്മി 14.73 ബില്യണ്‍ ഡോളറായി

ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി 14.73 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ജനുവരിയുടെ ആരംഭത്തില്‍ ഇറക്കുമതി കുറഞ്ഞു, ഇറക്കുമതിയുടെ വ്യാപാര കമ്മി കുറയ്ക്കാന്‍ സഹായിച്ചു. ജനുവരിയില്‍ കയറ്റുമതി 3.74 ശതമാനം ഉയര്‍ന്ന് 26.3 ബില്യണ്‍ ഡോളറിലെത്തി. അതേസമയം ഇറക്കുമതിയില്‍ വന്‍ കുറവ് വരുന്നതിന് കാരണമായിട്ടുണ്ട്. ജനുവരിയിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. 

രാജ്യത്തെ ഇറക്കുമതിയില്‍ 0.01ശതമാനം വര്‍ധിച്ച് 41.09 ബില്യണ്‍  ഡോളറിലെത്തി. 14.7 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി കഴിഞ്ഞ വര്‍ഷം ഉണ്ടായി. ഇതേ കാലയളവില്‍  15.7 ബില്യണ്‍ ഡോളറായിരുന്നു. 2018 ഡിസംബറില്‍ 13.08 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മിയാണ് ഉണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഡിസംബറിലെ കണക്കുകളാണ് വാണിജ്യ മന്ത്രാലയം പുറത്ത് വിട്ടത്. 

അമേരിക്ക ചൈനയുടെ മേല്‍ നടത്തിയ നിയന്ത്രങ്ങളെല്ലാം ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്.

 

Author

Related Articles