News

വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം ഇടിഞ്ഞു; ജൂലൈയില്‍ വിപണി രംഗം നേരിട്ടത് വന്‍ പ്രതിസന്ധി

ന്യൂഡല്‍ഹി: ജൂലൈ മാസത്തില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ (എ്ഫ്പിഐ) 11,743 കോടി രൂപ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ നഷ്ടമാണ് വിപണിയില്‍ ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2018 ഒക്ടോബറിന് ശേഷയമുള്ള കണക്കുകള്‍ പ്രകാരം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപത്തില്‍ വന്‍ ഇടിവ് വന്നിട്ടുണ്ട്. അതേസമയം 2018 ഒക്ടോബര്‍ മാസത്തില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത് ഏകദേശം 28,921 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

എന്നാല്‍ കണക്കുകള്‍  പ്രകാരം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപത്തില്‍ ഏകദേശം 82910 കോടി രൂപയോളം ഒഴുകിയെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം മൂലം ഇന്ത്യന്‍ ഒഹരികളിലായ എന്‍എസിയിലും, ബിഎസ്ഇയിലും വന്‍ ഇടിവുണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനങ്ങളിലൂള്ള ആശയകുഴപ്പമാണിതിന് കാരണമെന്നാണ് പൊതുവെ വിലയിരുത്തല്‍. യുഎസ് ചൈന വ്്യാപാര തര്‍ക്കവും, അമേരിക്ക അമേരിക്ക അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തുന്ന ഉപരോധ നീക്കങ്ങളും ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് നിക്ഷേപകര്‍ പിന്നോട്ടുപോകുന്നതിന് കാരണമായിട്ടുണ്ട്, 

2018 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും വലിയ തീവ്രമായ ഇടിവാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപത്തില്‍ ഉണ്ടായിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ സമ്പന്നര്‍ക്ക് അധിക സര്‍ച്ചാര്‍ജ് ഈടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മൂലമാണ് വിപണിയില്‍ വന്‍ പ്രതിസന്ധിയും സമ്മര്‍ദ്ദവും ഉണ്ടാക്കാനിടയായത്.  അതേസമയം ഇന്ത്യന്‍ വിപണിയിലെ ഇക്വിറ്റി, ഡെറ്റ് നക്ഷേപം 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്.2018-2019 സാമ്പത്തിക വര്‍ഷം ഡെറ്റ്, ഇക്വിറ്റി മേഖലകളില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപമായി രേഖപ്പെടുത്തിയത് ഏകദേശം 38,930 കോടി രൂപയും മുന്‍വര്‍ഷം ഏകദേശം 1,47,117 കോടി രൂപയുമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

Author

Related Articles