ഇന്ത്യയുടെ ഇന്ധന ആവശ്യകതയില്‍ വര്‍ധന; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം
ഇന്ത്യയുടെ ഇന്ധന ആവശ്യകതയില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ ഇന്ത്യയുടെ ഇന്ധന ആവശ്യം 4.2 ശതമാനം വര്‍ദ്ധിച്ചതായി കേന്ദ്ര എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലില്‍ (പിപിഎസി) നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
എണ്ണ ആവശ്യകത സൂചിപ്പിക്കുന്ന ഇന്ധന ഉപഭോഗം മൊത്തം 19.41 ദശലക്ഷം ടണ്‍ ആയിരുന്നു. ഗ്യാസോലിന്‍ അല്ലെങ്കില്‍ പെട്രോള്‍ വില്പന ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 6.2 ശതമാനം ഉയര്‍ന്ന് 2.91 ദശലക്ഷം ടണ്‍ ആയി. പാചക വാതകം അല്ലെങ്കില്‍ ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) വില്‍പ്പന 9.9 ശതമാനം വര്‍ധിച്ച് 2.48 ദശലക്ഷം ടണ്ണിലെത്തി.
അതേസമയം നാഫ്ത വില്‍പ്പന 13.2 ശതമാനം ഇടിഞ്ഞ് 1.11 ദശലക്ഷം ടണ്ണായി. റോഡുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ബിറ്റുമെന്‍ വില്‍പ്പനയില്‍ 11.6 ശതമാനം കുറവുണ്ടായപ്പോള്‍ ഇന്ധന എണ്ണയുടെ ഉപയോഗം മാര്‍ച്ചില്‍ 14.4 ശതമാനം വര്‍ധിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍