പിടിവിടാതെ കൊറോണ; തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യയുടെ സേവന മേഖലയില്‍ തളര്‍ച്ച
കൊച്ചി: ജൂലൈയില്‍ തുടര്‍ച്ചയായി മൂന്നാം മാസവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ സേവന മേഖലയില്‍ തളര്‍ച്ച. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആളുകുടെ ഉപഭോഗത്തിലുണ്ടായ ഇടിവും വിപണികളിലെ നിയന്ത്രണങ്ങളുമാണ് തിരിച്ചടിയായത്. കമ്പനികളെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞ മാസങ്ങളായിരുന്നു ഇതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പര്‍ച്ചേസിങ് മനേജേഴ്സ് സൂചിക ജൂലൈയില്‍ 45.4 പോയിന്റ് രേഖപ്പെടുത്തി. ജൂണിലെ 41.2 പോയിന്റിനെ അപേക്ഷിച്ച് നേരിയ മുന്നേറ്റം കാഴ്ചവയ്ക്കാനായതാണ് ഏക ആശ്വാസം. എന്നാല്‍ 50 പോയിന്റിനു താഴെയുള്ള സൂചികയുടെ ഏതൊരു പ്രകടനവും വിപണികളുടെ തളര്‍ച്ചയാണു സൂചിപ്പിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടയ കുറവിനെ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഇളവുകള്‍ വരും മാസങ്ങളില്‍ സേവന മേഖലയെ ഉണര്‍ത്തുമെന്നാണു വിലയിരുത്തല്‍.
അതേസമയം വിദേശത്തുനിന്നുള്ള ആവശ്യകത 17-ാം മാസവും തുടര്‍ച്ചയായി ഇടിഞ്ഞത് സേവനമേഖലയ്ക്കു കടുത്ത വെല്ലുവിളിയാണ്. 2014 സെപ്റ്റംബറില്‍ സൂചിക ആവിഷ്കരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. വളര്‍ച്ച വേഗം വര്‍ധിപ്പിക്കുന്നതിനും നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്നതിനുമായി റിസര്‍വ് ബാങ്ക് അടുത്ത സാമ്പത്തികവര്‍ഷം വരെ അടിസ്ഥാന നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നേക്കുമെന്നാണു വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍