ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് കുതിക്കുന്നു; തൊഴിലില്ലായ്മനിരക്ക് 7.7%,റിപ്പോര്‍ട്ട് പുറത്തുവിട്ട് സെന്റര്‍ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി
ദില്ലി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 7.7% മെന്ന് സെന്റര്‍ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ട്. നവംബറില്‍ തൊഴിലില്ലായ്മ നിരക്ക് 7.48% ആയിരുന്നു. ഒക്ടോബറില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.45%ത്തില്‍ എത്തിയിരുന്നു. തൊഴിലില്ലായ്മ നിരക്ക് നവംബറിനെ അപേക്ഷിച്ച് തുലോം കൂടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നഗരമേഖലകളില്‍ 8.91% പേര്‍ക്കും ഗ്രാമങ്ങളില്‍ 7.13%വും തൊഴിലില്ലായ്മ നിരക്കായി രേഖപ്പെടുത്തിയിരിക്കുന്നു. നവംബറിലെ കണക്കുകളെ അപേക്ഷിച്ച് നോക്കിയാല്‍ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനവാണ് വന്നിരിക്കുന്നത്. ത്രിപുര,ഹരിയാന,ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങള്‍. തൊഴിലില്ലായ്മ കുറവുള്ള സംസ്ഥാനങ്ങളില്‍ മുമ്പില്‍ കര്‍ണാടകയും അസം സ്ഥാനം പിടിച്ചു. 0.9% ആണ് നിരക്ക്. ത്രിപുരയില്‍ 28.6% ആളുകള്‍ക്കും,ഹരിയാനയില്‍ 27.6% പേര്‍ക്കും തൊഴിലില്ല.
റിപ്പോര്‍ട്ടിലെ ഒരു പ്രത്യേകതയെന്താണെന്ന് പരിശോധിച്ചാല്‍ ബിജെപി ഒറ്റയ്ക്കോ സഖ്യകക്ഷികളുമായി കൂട്ടുചേര്‍ന്നോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നത് എന്നതാണ്. പട്ടികയിലെ ആദ്യ പത്തില്‍ ഇവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് മുമ്പില്‍. സാമ്പത്തിക പ്രതിസന്ധികളില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ജോലികൂടി ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന വാസ്തവവാണ് റിപ്പോര്‍ട്ട ്വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍