ഓഹരികള്‍ തിരികെ വാങ്ങി ഇന്‍ഫോസിസ്; 8,260 കോടി രൂപയുടെ ഓഹരികള്‍ കമ്പനി തിരികെ വാ്ങ്ങിയെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ മുന്‍നിര ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതിയ വാര്‍ത്തകളാണ് പുറത്തുവന്നിട്ടുള്ളത്. ഈ വര്‍ഷം 8,260 കോടി രൂപയുടെ ഓഹരികല്‍ ഇന്‍ഫോസിസ് തിരികെ വാങ്ങല്‍ പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഓഹരികള്‍ തിരികെ വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യം കമ്പനി തന്നെയാണ് പുറത്തുവിട്ടത്. 11.5 കോടിയോളം വരുന്ന ഓഹരികളാണ് ഇന്‍ഫോസിസ് തിരികെ വാങ്ങിയിട്ടുള്ളത്. ബയ്ബാക്ക് പ്രക്രിയ ആരംഭിച്ച് കാലാവധി പൂര്‍ത്തിയാകാന്‍ ആറ് മാസം വീണ്ടും ബാക്കി നില്ക്കവെയാ് ഇന്‍ഫോസിസ് ഈ നടപടി പൂര്‍ത്തീകരിച്ചിട്ടുള്ളത്.
അതേസമയം ഒരു രൂപയ്ക്ക് 800 രൂപയില്‍ കുറവ് വരാത്ത 8,260 കോടി രൂപയുടെ ഓഹരികളാണ് കമ്പനി നിലവില്‍ തിരികെ വാങ്ങിയിട്ടുള്ളത്. ബയ്ബാക്കിന് കമ്പനി തുടക്കമിട്ടത് 2019 മാര്‍ച്ച് മാസത്തിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ വര്‍ഷം തുടക്കം തന്നെ ഇത്തരമൊരു നീക്കവുമായി നേരത്തെ രംഗത്തെത്തിയതാണ്. ഇന്‍ഫോസിസിന്റെ ഓഹരികള്‍ തിരികെ വാങ്ങാനുള്ള എല്ലാ അംഗീകാരങ്ങളും ബയ്ബാക്ക് കമ്മിറ്റിയാണ് നല്‍കിയിട്ടുള്ളത്. ആഗസ്റ്റ് 26 നാണ് കമ്പനി ഓഹരികള്‍ തിരികെ വാങ്ങിയതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍