ഇന്‍ഫോസിസ് അറ്റാദായത്തില്‍ 17.5 ശതമാനം വര്‍ധന; ലാഭം 5,076 കോടി രൂപ
മുംബൈ: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ 17.5 ശതമാനം വര്‍ധന. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 5,076 കോടി രൂപയാണ് കമ്പനിയുടെ ലാഭം. ബുധനാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 9,200 കോടി രൂപയുടെ ഓഹരി മടക്കിവാങ്ങല് പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.
ഓഹരിയൊന്നിന് 1,750 രൂപയ്ക്കുതാഴെ വില നിശ്ചയിച്ച് പൊതുവിപണിയില്‍ നിന്നാകും മടക്കി വാങ്ങുക. 1348 രൂപ നിലവാരത്തിലാണ് വ്യാഴാഴ്ച ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. ലാഭവിഹിതമായി മൊത്തം 6,400 കോടിയാണ് ഓഹരി ഉടമകള്‍ക്ക് നല്‍കുക. ഓഹരിയൊന്നിന് 15 രൂപ വീതമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ജൂണ്‍ 19ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിനുശേഷമാകും ലാഭവിഹിതം വിതരണം ചെയ്യുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍