വീസയില്‍ ക്രമക്കേട്; ഇന്‍ഫോസിസ് 56 കോടി പിഴയൊടുക്കണം
വിദേശ തൊഴിലാളികളുടെ വീസ തരംതിരിച്ച് നികുതി തട്ടിപ്പ് നടത്തിയ കേസില്‍ ഇന്‍ഫോസിസിന് 56 കോടി രൂപ പിഴശിക്ഷ വിധിച്ച് കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍. 2006-2017 കാലയളവിലാണ് ക്രമക്കേട് നടന്നത്. ഇന്‍ഫോസിസ് സ്പോണ്സര് ചെയ്ത ബി വണ്‍ വിസകളില്‍ അഞ്ഞൂറോളം ജീവനക്കാര്‍ കാലിഫോര്ണിയയിയില് ജോലി ചെയ്തത് ക്രമപ്രകാരമല്ലെന്നാണ് ആരോപണം.
ഇവര്‍ എച്ച് വണ്‍ ബി വിസകള്‍ക്ക് അര്‍ഹതയുള്ളവരായിരുന്നു. വേതനത്തിലും നികുതിയിലും കുറവ് ലഭിക്കാനാണ് വീസ മാറ്റിയതെന്ന് വ്യക്തമാക്കി മുന്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥന് വിസില്‍ ബ്ലോവര്‍ ആയ ജാക്ക് ജെയ് പാമര്‍ ആണ് കമ്പനിക്ക് എതിരെ പരാതി നല്‍കിയത്. പിഴ നല്‍കാമെന്ന് സമ്മതിച്ചെങ്കിലും ഒത്ത് തീര്‍പ്പ് രേഖയില്‍ ഇന്‍ഫോസിസ് ആരോപണങ്ങള്‍ നിഷേധിച്ചു. ഫെഡറല്‍ അധികാരികള്‍ക്ക് തെറ്റായ രേഖകള്‍ സമര്‍പ്പിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍