ഓഹരി വിപണിയിലേക്കില്ല; ഐപിഒയില്‍ നിന്ന് പിന്മാറി ഐനോക്സ് ഗ്രീന്‍ എനര്‍ജി
ഓഹരി വിപണിയിലേക്ക് എത്താനുള്ള പദ്ധതികള്‍ ഒഴിവാക്കി ഐനോക്സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡ് (ഐജിഇഎസ്എല്‍). 740 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പ്പന ഓഫര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ഐനോക്സ് വിന്‍ഡ് അറിയിച്ചു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) 370 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്യാന്‍ കമ്പനി പദ്ധതിയിട്ടിരുന്നു. കൂടാതെ ഇക്വിറ്റി സ്റ്റോക്കുകളുടെ ഓഫര്‍ ഫോര്‍ സെയ്ല് (ഒഎഫ്എസ്) വഴി 370 കോടിയും സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ഫെബ്രുവരി ഏഴിനാണ് ഐപിഒയുടെ ഭാഗമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യില്‍ കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്തത്. അതേസമയം, ഐപിഒയ്ക്കുള്ള കരട് ഓഫര്‍ രേഖകള്‍ ഏപ്രില്‍ 28ന് പിന്‍വലിച്ചതിന്റെ കാരണങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കാറ്റാടി ഫാം പദ്ധതികളുടെ ദീര്‍ഘകാല പ്രവര്‍ത്തനവും പരിപാലനവും സേവനങ്ങളും നല്കുന്ന കമ്പനിയാണ് ഐനോക്സ് ഗീന് എനര്‍ജി സര്‍വീസസ് ലിമിറ്റഡ് (ഐജിഇഎസ്എല്‍).
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍