പ്രതിരോധമേഖലയ്ക്ക് മൂന്ന് ലക്ഷം പ്രഖ്യാപിച്ച് ഇടക്കാല ബജറ്റ്; നടപ്പാക്കുന്നത് സൈനികര്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതി
നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തെ ഇടക്കാല ബജറ്റ് അവതരണത്തില്‍ വ്യത്യസ്ഥമായത് പ്രതിരോധ മേഖലയ്ക്ക് ഉള്ള വാഗ്ദാനങ്ങളാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപയാണ് പ്രഖ്യാപിച്ചത്. പ്രതിരോധ മേഖലയ്ക്കായി വന്‍ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സൈനികര്‍ക്ക് കാര്യമായ ശമ്പള വര്‍ദ്ധന നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിക്കായി ഇതുവരെ 35,000 കോടി നല്‍കിയെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു.
രാജ്യത്തിന്റെ അഭിമാനമാണ് സൈനികര്‍ എന്നും വര്‍ഷങ്ങളായി മുടങ്ങി കിടന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്നും പീയുഷ് ഗോയല്‍ അവകാശപ്പെട്ടു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 40 വര്‍ഷത്തോളമായി വണ്‍ റാങ്ക് വണ്‍ പെന്ഷന് നിലച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍