ഐപിഎല്‍ സംപ്രേഷണാവകാശ ലേലത്തുക 32,890 കോടി രൂപ
ഐപിഎല്‍ സംപ്രേഷണാവകാശത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നിശ്ചയിച്ച പുതിയ ലേലക്കണക്കുകള്‍ പുറത്തു വന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാധ്യമങ്ങളുടെ സംപ്രേഷണ അവകാശത്തിനുള്ള ലേലത്തുക ബിസിസിഐ പുറത്തുവിട്ടു. നാല് പാക്കേജുകളായി നടക്കുന്ന ലേലത്തിന് 32,890 കോടി രൂപയാണ് അടിസ്ഥാന വിലയായി കണക്കാക്കിയിരിക്കുന്നത്. ഈ തുക കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയാണ്.
കഴിഞ്ഞ വര്‍ഷം 16,348 കോടി രൂപയ്ക്കാണ് സംപ്രേഷണാവകാശം വിറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ത്തേക്കാള്‍ അധികമായി ഇത്തവണ ഐപിഎല്ലില്‍ പത്തു ടീമുകളാണ് മത്സരിക്കുക. അതുകൊണ്ടുതന്നെ 74 മത്സരങ്ങള്‍ ഉണ്ടാകും. ഒരു മത്സരം സംപ്രേഷണം ചെയ്യുന്നതിലൂടെ 100 കോടി രൂപ സമാഹരിക്കാനാണ് ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ശ്രമിക്കുന്നത്. കഴിഞ്ഞ തവണ (2017ല്‍) സ്റ്റാര്‍ ഇന്ത്യ 16,347.5 കോടി രൂപ മുടക്കി അഞ്ചു വര്‍ഷത്തേക്കുള്ള സംപ്രേഷണ അവകാശം നേടിയിരുന്നു. എന്നാല്‍ ഇത്തവണ നാല് വിഭാഗങ്ങള്‍ ഉള്ളതിനാല്‍ ഓരോന്നിനും പ്രത്യേകം ലേലം വിളിക്കണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍