ഭക്ഷണ നിലവാരം മെച്ചപ്പെടുത്താന്‍ കാറ്ററിങ് കമ്പനികള്‍ക്ക് ഐആര്‍സിടിയുടെ നോട്ടീസ്
ദില്ലി: ഇന്ത്യന്‍ ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണ നിലവാരം മെച്ചപ്പെടുത്താന്‍ സ്വകാര്യകാറ്ററിങ് കമ്പനികള്‍ക്ക് ഐആര്‍സിടിസിയുടെ നിര്‍ദേശം. നാല്‍പ്പത്തിയേഴ് കമ്പനികള്‍ക്കാണ് കാറ്ററിങ് സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ കൈമാറിയത്. നിലവിലെ കാറ്ററിങ് സേവനങ്ങളിലെ അപാകതകള്‍ പരിഹരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. 358 കാറ്ററിങ് കമ്പനികള്‍ക്കാണ് ഇന്ത്യന്‍ റെയില്‍വേയുമായി കരാറുള്ളത്.
ഇതില്‍ 13ശതമാനം കമ്പനികള്‍ക്കാണ് നിലവില്‍ നോട്ടീസ് നല്‍കിയത്. ഇതില്‍ 24 കരാറുകള്‍ നിര്‍ത്തലാക്കിയതായും ഐആര്‍സിടിസി വ്യക്തമാക്കി. 23 കരാറുകാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. ഭക്ഷ്യ സുരക്ഷയും ശുചിത്വവും നിലവാരവും ട്രെയിനുകളിലും ഫുഡ് പ്ലാസകളിലും ഉറപ്പുവരുത്താന്‍ തേര്‍ഡ് പാര്‍ട്ടി ഓഡിറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഓണ്‍ബോര്‍ഡ് കാറ്ററിങ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പല സംവിധാനങ്ങളും ഏര്‍പ്പെടുത്തും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍