കാപ്പി വ്യവസായത്തില്‍ 130 വര്‍ഷം നീണ്ട പാരമ്പര്യമുണ്ടായിരുന്ന കോഫി കിങ്ങിന്റെ അവസ്ഥ മറ്റൊരു വ്യവസായിക്കും വരരുതെന്നുണ്ടോ? ഇന്ത്യയില്‍ വ്യവസായം എളുപ്പമല്ലെന്ന് തെളിയിക്കുന്ന കണക്കുകള്‍ ഞെട്ടിക്കും
മുംബൈ: കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തിന് പിന്നാലെ രാജ്യത്തെ ബിസിനസ് മേഖല തന്നെ ഞെട്ടിയിരിക്കുന്ന വേളയിലാണ് ഇന്ത്യ എന്നത് ഇപ്പോള്‍ വ്യവസായം ചെയ്യാന്‍ പ്രയാസമേറിയ സ്ഥലമാണോ എന്ന് ചോദിക്കുന്ന വിവരങ്ങളും പുറത്ത് വരുന്നത്. രാജ്യത്ത് 18.94 ലക്ഷം കമ്പനികളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ തന്നെ 6.8 ലക്ഷം എണ്ണം 2018-19 സാമ്പത്തിക വര്‍ഷം പൂട്ടുകയുണ്ടായി.
2017-18ല്‍ ഷെല്‍ കമ്പനികളുടെ പട്ടികയില്‍പെടുത്തി 2,26,166 കമ്പനികളും 2018-19ല്‍ 1,12,797 കമ്പനികളുടേയും റജിസ്ട്രേഷന് റദ്ദാക്കുകയും ചെയ്തിരുന്നു. ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ലോക്സഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. തുടര്‍ച്ചയായി രണ്ടു വര്‍ഷം വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്ന കമ്പനികളെ 'ഷെല്‍' കമ്പനിയുടെ ഗണത്തില്‍പ്പെടുത്തി പ്രവര്‍ത്തനരഹിതമായി കണക്കാക്കിയാണ് രജിസ്ട്രേഷന് റദ്ദാക്കിയത്.
ഇത്തരത്തില്‍ മൂന്നുവര്‍ഷത്തിനിടെ ഒഴിവാക്കിയത് 3.40 ലക്ഷം കമ്പനികളെയാണ്. മാത്രമല്ല കമ്പനികളില്‍ എന്‍ഫോഴ്സ്മെന്റ് അടക്കമുള്ളവയുടെ പരിശോധനകളും പഴയതിനേക്കാള്‍ ശക്തമാണ്. ഇതിന് പിന്നാലെ നേരിടേണ്ടി വരുന്ന ചെലവുകളും ചില്ലറയല്ല. അത്തരത്തിലുള്ള പരിശോധനകളാണ് 'കഫേ കോഫി ഡേ' ഉടമ വി.ജി. സിദ്ധാര്‍ഥയുടെയും തലവരമാറ്റിയതെന്നാണ് കരുതുന്നത്. ബാധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളും ഇത്തരം ഇടപെടലുകളില്‍ തടസ്സപ്പെട്ടു. ഇതെല്ലാമാകാം അദ്ദേഹത്തെ മരണത്തിലേക്കു നയിച്ചത്.
ചെറുകിട സംരംഭകര്‍ക്കാണ് കൂടുതല്‍ പ്രതിസന്ധി നിലവിലുള്ളത്. പെട്ടെന്ന് ഫണ്ട് വഴിമാറിപ്പോകുന്നത് ഇവരുടെ ദൈനംദിനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ചെറുസംരംഭങ്ങള്ക്കുള്ള കടലാസ് അനുമതികളാണ് മറ്റൊരു തലവേദന. ചരക്ക്-സേവന നികുതി വന്നതിനുശേഷം റിട്ടേണ്‍ സമര്‍പ്പിക്കല്‍ ഒരു ബാധ്യതയായിമാറി. പെട്ടെന്ന് പുതിയ സംവിധാനത്തിലേക്കു മാറിയത് പലര്‍ക്കും സ്വീകരിക്കാനായില്ല. അസംസ്കൃതവസ്തുക്കള്‍ വാങ്ങുന്നതിന്റെയും മറ്റും കണക്കുകള്‍ കൂട്ടിവെച്ച് റിട്ടേണ്‍ സമര്‍പ്പിക്കുക ചെറുകിടക്കാരെ സംബന്ധിച്ച് വലിയ കുരുക്കാണ്.
വ്യക്തമായ കാഴ്ചപ്പാടോ വിലയിരുത്തലോകൂടാതെ നടപ്പാക്കിയതാണ് ജി.എസ്.ടി.യെന്നും അതുകൊണ്ടാണ് നികുതിവരുമാനം കുറഞ്ഞതെന്നും കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി.)തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.നിഷ്ക്രിയ ആസ്തിയുടെപേരില് റിസര്‍വ് ബാങ്ക് നടപടി കടുപ്പിക്കുകയും ബാങ്കുകള്‍ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ കമ്പനികളുടെ പിന്നാലെ കൂടുകയും ചെയ്തതോടെ സ്ഥിതി രൂക്ഷമായി. വായ്പാതിരിച്ചടവു മുടങ്ങിയ പല സ്ഥാപനങ്ങളും പൂട്ടിക്കഴിഞ്ഞു. പലതും പൂട്ടുന്നതിന്റെ വക്കിലാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍