ആവശ്യക്കാര്‍ കൂടി; മുല്ലപ്പൂ വില കുതിക്കുന്നു
മുല്ലപ്പൂവിന് ആവശ്യക്കാര്‍ കൂടിയതോടെ വില കുതിക്കുകയാണ്. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 600- 700 രൂപ മാത്രമുണ്ടായിരുന്ന മുല്ലപ്പൂവിന് ഇപ്പോള്‍ കിലോയ്ക്ക് 1,000 രൂപ കടന്നിരിക്കുകയാണ്. അപ്രതീക്ഷിതമായെത്തിയ മഴ മുല്ലപ്പൂവ് വരവ് കുറച്ചതും വില കുതിച്ചയരാനുള്ള കാരണമായി. കൊവിഡ് നിയന്ത്രങ്ങള്‍ മാറിയതോടെ വിവാഹങ്ങളും, ഉത്സവങ്ങളും, ആഘോഷങ്ങളും ഉച്ചസ്ഥായിലെത്തിയതും വില കുതിക്കാനുള്ള കാരണമായി.
സാധാരണ കിലോയ്ക്ക് 400 രൂപ വിലയാണ് മുല്ലപ്പൂവിനുള്ളത്. എന്നാല്‍ എല്ലാ വര്‍ഷവും ഉത്സവ, വിവാഹ സീസണ് സമയങ്ങളില്‍ വില കുതിച്ചുയരാറുണ്ട്. കേരളത്തില്‍ ആവശ്യത്തിനു കൃഷിയില്ലെന്നതു തന്നെയാണ് ഇതിനു കാരണം. കൊവിഡിനു മുമ്പുള്ള വര്‍ഷം കേരളത്തില്‍ ഒരു കിലോ മുല്ലപ്പൂവിന് 7,000 രൂപവരെ വില ഉയര്‍ന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പൂ വില ഇനിയും ഉയരുമെന്നാണു വ്യാപാരികള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ ഒരു ദിവസം 500 കിലോയിലധികം മുല്ലപ്പൂവ് എത്തുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍