ജിദ്ദ ഹോട്ടല്‍ മുറിയുടെ നിരക്ക് ഇടിഞ്ഞു; 12 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്
ജിദ്ദയിലെ ഹോട്ടല്‍ ഒക്യുപെന്‍സി ലെവലുകള്‍ കഴിഞ്ഞ മാസം, നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായെങ്കിലും റൂം നിരക്ക് 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ചെങ്കടല്‍ നഗരത്തിലെ ഹോട്ടല്‍ ഒക്യുപെന്‍സി 2019 ജനുവരിയില്‍ നിന്ന് 31.8 ശതമാനം ഉയര്‍ന്ന് 63.5 ശതമാനമായിയെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഡിസംബറിലെ മദ്ധ്യവര്‍ഷ സ്കൂള്‍ ഇടവേളയിലാണ് ഹോട്ടല്‍ ഒക്യുപെന്‍സി ഏറ്റവും കൂടുതല്‍ വര്‍ധിച്ചത്.
ശരാശരി പ്രതിദിന നിരക്ക് (എഡിആര്‍) ജനുവരിയില്‍ 9.4 ശതമാനം ഇടിഞ്ഞ് 600.15 സൗദി റിയാലായി. ഇത് മാസത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. 2008 മുതല്‍ ലഭ്യമായ മുറികളില്‍ നിന്നുള്ള വരുമാനം 19.4 ശതമാനം ഉയര്‍ന്ന് 381.38 സൗദി റിയാലായി. അതേസമയം പശ്ചിമേഷ്യന്‍ മേഖലയിലെ ഹോട്ടലുകള്‍ ജനുവരിയില്‍ സമ്മിശ്ര പ്രകടന ഫലങ്ങള്‍ രേഖപ്പെടുത്തി. ഒക്യുപന്‍സി 8.1 ശതമാനം ഉയര്‍ന്ന് 73.3 ശതമാനമായി. എഡിആര്‍ 2.6 ശതമാനം ഇടിഞ്ഞ് 148.57 ഡോളറായും ലഭ്യമായ മുറികളില്‍ നിന്നുള്ള വരുമാനം 5.3 ശതമാനം ഉയര്‍ന്ന് 108.90 ഡോളറായും മാറി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍