ജെറ്റ് എയര്‍വേയ്സ് സെപ്റ്റംബര്‍ മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നു; ഡിജിസിഎ അനുമതി
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സിന് സര്‍വീസ് പുനരാരംഭിക്കാന്‍ ഡിജിസിഎയുടെ അനുമതി. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് പുനരാരംഭിക്കാനാണ് ജെറ്റ് എയര്‍വേയ്സ് ലക്ഷ്യമിടുന്നത്. 2019ലാണ് സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നിര്‍ത്തിയത്. പുതിയ ഉടമകളും, നിക്ഷേപവുമായാണ് കമ്പനി തിരിച്ചുവരവിന്് ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം രണ്ടാമത്തെയും അവസാനത്തെയും പരീക്ഷണ പറക്കല്‍ ജെറ്റ് എയര്‍വേയ്സ് പൂര്‍ത്തിയാക്കിയിരുന്നു. ജലാന്‍-കാല്‍റോക്ക് സഖ്യമാണ് പുതിയ ഉടമകള്‍. ഒരിക്കല്‍ ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയര്‍വേയ്സ്.2019 ഏപ്രിലില്‍, നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയര്‍വെയ്സ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്.
പിന്നീട് ജെറ്റ് എയര്‍വെയ്സിനെ ഏറ്റെടുക്കാനായി എത്തിഹാദ് ഉള്‍പ്പടെയുള്ള വിദേശ എയര്‍വേയ്സുകള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കടം കയറിയ കമ്പനി ഏറ്റെടുക്കാന്‍ ഒടുവില്‍ ദുബൈയിലെ വ്യവസായിയായ മുരാരി ജലാനും യുകെയിലെ കല്റോക്ക് ക്യാപിറ്റലും തയ്യാറാവുകയായിരുന്നു. ഇരുപത് വിമാനങ്ങള്‍ ഉപയോഗിച്ചാവും ജെറ്റ് എയര്‍വേയ്സിന്റെ രണ്ടാം വരവിന്റെ തുടക്കം എന്നാണ് സൂചന.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍