ജെറ്റ് എയര്‍വേയ്സ് കമ്പനി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയേക്കും; ആശങ്കയില്‍ വിപണിയില്‍ ജെറ്റ് ഓഹരികള്‍ 19 ശതമാനം ഇടിഞ്ഞു
സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പ് കുത്താന്‍ പോവുകയാണ് ജെറ്റ് എയര്‍വേയ്സ് അധികൃതര്‍. താല്‍ക്കാലികമായി ഇന്ന് രാത്രിയോടെ ജെറ്റ് എയര്‍വേയ്സിന് പൂട്ടു വീഴാന്‍ സാധ്യതയുണ്ട്. ഇന്ന് രാത്രിക്കുള്ളില്‍ എന്തായാലും തീരുമാനം പുറത്തു വരുമെന്നാണ് വാര്‍ത്ത വൃത്തങ്ങള്‍ പറയുന്നത്.
ജെറ്റ് എയര്‍വേയ്സ് കമ്പനി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയേക്കുമെന്ന വിവരങ്ങളെ തുടര്‍ന്ന് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ജെറ്റ് ഓഹരികള്‍ 19 ശതമാനം ഇടിഞ്ഞു. ജെറ്റിനെ പിടിച്ച് നിര്‍ത്താനുള്ള അതികൃതര്‍ കഴിവതും ശ്രമിച്ചിരുന്നു. എന്നാല്‍ ഓഹരി വാങ്ങുന്ന തീരുമാനത്തില്‍ നിന്ന് ഗോയാല്‍ പിന്മാറിയതോടെ ജെറ്റിന്റെ അവസ്ഥ കൈവിട്ട് പോവുകയായിരുന്നു.
ഗോയാലിന്റെ പിന്മാറ്റം ജെറ്റില്‍ കൂടുതല്‍ ഓഹരി വാങ്ങാന്‍ നില്ക്കുന്ന ഇത്തിഹാദിന്റെ തീരുമാനത്തെ വരെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോട് കൂടി ജെറ്റ് എയര്‍വേയ്സിന്റെ അവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജെറ്റ് എയര്‍വേയ്സിന്റെ വിമാന സര്‍വീസുകള്‍ കുറച്ചിരിക്കുകയാണ്. വ്യാഴാഴ്ച ബാക്കിയുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍